Thursday, October 29, 2009

ഞാനറിഞ്ഞ ലൗ ജിഹാദ്‌
ലീലാമേനോന്‍
http://www.janmabhumidaily.com/detailed-story?newsID=3456

സിവില്‍ എഞ്ചിനീയറിംഗ്‌ ബിരുദധാരിയായ കര്‍ണാടക സ്വദേശിനി സില്‍ജ മതം മാറി കാര്‍ഡ്രൈവറായ അഷ്ക്കറിനോടൊപ്പം ഒളിച്ചോടി. ബന്ധുവിന്റെ കല്യാണത്തിന്‌ ഓട്ടംവന്ന ടാക്സി ഡ്രൈവറായിരുന്നു അഷ്ക്കര്‍. സില്‍ജ മുസ്ലീം മതം സ്വീകരിച്ച്‌ ഒളിച്ചോടിയശേഷം മദ്രസയില്‍ മതത്തെപ്പറ്റി പഠിക്കാന്‍ താമസിക്കുമ്പോഴാണ്‌ പിതാവ്‌ നല്‍കിയ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിപ്രകാരം പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ കോടതി മുന്‍പാകെ ഹാജരാക്കിയത്‌.

സ്വന്തം ഇഷ്ടപ്രകാരമാണ്‌ അഷ്ക്കറിനൊപ്പം പോയതെന്നും നിര്‍ബന്ധിച്ച്‌ മതം മാറ്റിയിട്ടില്ലെന്നും സില്‍ജ പറഞ്ഞു. ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയില്‍ വാദം കേട്ട ജഡ്ജി പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നു പറഞ്ഞ്‌ ഉദ്ധരിച്ചത്‌ കമലാ സുരയ്യയുടെ മതം മാറ്റമായിരുന്നു. പ്രണയം എപ്പോഴും നല്ല രീതിയില്‍ അവസാനിക്കണമെന്നില്ലെന്നും ജഡ്ജി പറയുകയുണ്ടായി.

കമലാ സുരയ്യയുടെ ഉദാഹരണം എടുത്തുപറഞ്ഞത്‌ എന്റെ മനസ്സില്‍ തറച്ചു. കമലാദാസ്‌ കമലാ സുരയ്യയായി മാറിയപ്പോഴും എന്റെ ഉത്തമ സുഹൃത്തായിത്തന്നെ തുടര്‍ന്നു. തന്റെ മനസ്സിലെ വികാര വിചാരങ്ങള്‍ എന്നോട്‌ പങ്കിട്ടിരുന്ന കമലയുടെ മാനസികാവസ്ഥ എനിക്കറിയാമായിരുന്നു. കമല മരിക്കുന്നതിനുമുന്‍പ്‌ പൂനെയില്‍ പോയപ്പോള്‍ എന്നെ അടുത്തുകിടത്തി എന്റെ കൈപിടിച്ച്‌ പറഞ്ഞത്‌ ലളിതാസഹസ്രനാമം ചൊല്ലാനായിരുന്നു.

ലൗ ജിഹാദിന്റെ ആദ്യ അറിയപ്പെടുന്ന ഇര കമലാദാസായിരുന്നു. കമലാ സുരയ്യയെ സുരയ്യയാക്കിയത്‌ പ്രണയം നടിച്ചായിരുന്നു. പക്ഷേ മാധവിക്കുട്ടി ആയിരുന്നില്ല ആദ്യ ഇര. ആ മാധവിക്കുട്ടിയുടെ കാമുകന്‍ വേറൊരു സാഹിത്യകാരിയോട്‌ 'നീയാണെന്റെ സുരയ്യ' എന്നുപറഞ്ഞിരുന്നു. പക്ഷേ അവര്‍ അയാളെ പുറത്തേക്കുള്ള വഴികാണിച്ചുകൊടുക്കുകയായിരുന്നു. മാധവിക്കുട്ടി അയാളെ സ്വീകരിച്ച്‌ മതം മാറുകയാണ്‌ ചെയ്തത്‌. ഇത്‌ മാധവിക്കുട്ടിയുടെ തന്നെ വാക്കുകളില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അവരുടെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: "ഞാന്‍ ഞാന്‍ തന്നെയായിരുന്നു. കുറച്ചുകാലം. അപ്പോള്‍ പ്രേമം വന്നു. വിധവയായി ജീവിക്കുമ്പോള്‍ സ്നേഹം തരാം എന്നൊരാള്‍ പറഞ്ഞു. ഞാനും ഒരു പെണ്ണല്ലേ. അയാളെ വിശ്വസിച്ചു. അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാകില്ലേ. എങ്കിലും അയാള്‍ ഭീരുവായിരുന്നു." ഇപ്പോള്‍ ലൗ ജിഹാദിന്റെ പ്രമുഖ ഇര പ്രസിദ്ധ സാഹിത്യകാരി മാധവിക്കുട്ടിയാണ്‌ എന്ന്‌ ഹിന്ദുഐക്യവേദി പറയുന്നു. ഇതെല്ലാം മനസ്സില്‍ തികട്ടിവന്നപ്പോള്‍ എനിക്ക്‌ സുഗതകുമാരി പറഞ്ഞ ഒരു സംഭവം ഓര്‍മവന്നു. ഒരിക്കല്‍ അവര്‍ നടത്തുന്ന അഭയയില്‍ ഒരു മുസ്ലീം പെണ്‍കുട്ടി എത്തിപ്പെട്ടു. ആ കുട്ടിയെ ഒരു മുസ്ലീം അനാഥാലയത്തിലേല്‍പ്പിക്കാന്‍ അഭയയിലെ രണ്ടു വനിതാ പ്രവര്‍ത്തകര്‍ ഒരു മുസ്ലീം ഓര്‍ഫനേജിലെത്തി. പെണ്‍കുട്ടിയെ കൈമാറിയശേഷം തിരിച്ചുവരാന്‍ സമയം വൈകിയതിനാല്‍ അവിടെ താമസസൗകര്യം ബന്ധപ്പെട്ടവര്‍ ഏര്‍പ്പാടാക്കി.

രാത്രിയില്‍ അവര്‍ ഉറങ്ങാന്‍ കിടന്നു. ഏകദേശം 11 മണിയോടെ ജനലില്‍ക്കൂടി ഒരു കൈവന്ന്‌ രാജമ്മ ടീച്ചറുടെ കാലില്‍ തട്ടിവിളിച്ചു. നോക്കുമ്പോള്‍ ജനാലയ്ക്കപ്പുറത്ത്‌ തലയില്‍ തട്ടമിട്ട ഒരു മധ്യവയസ്ക. വിവരം ആരാഞ്ഞപ്പോള്‍ അവര്‍ കൊഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു: 'എനിക്ക്‌ കേള്‍ക്കാന്‍ ഒരു കീര്‍ത്തനം ചൊല്ലാമോ?' ഏതു കീര്‍ത്തനം? 'കരളില്‍ വിവേകം കൂടാതെ കണ്ടൊരു' എന്ന കീര്‍ത്തനം.

രാജമ്മ ടീച്ചര്‍ ആ കീര്‍ത്തനം ചൊല്ലി "കരളില്‍ വിവേകം കൂടാതെ കണ്ടൊരു നിമിഷം
ബത കളയരുതാരും
മരണം വരുമിനി എന്നു നിനച്ചിഹ
കരുതുക സതതം നാരായണ ജയ
ബഹു ജന്മാര്‍ജ്ജിത കര്‍മമശേഷം
തിരുമുല്‍ക്കാഴ്ച നിനക്കിഹവച്ചേന്‍
ജനിമരണങ്ങള്‍ എനിക്കിനി വേണ്ടാ പരിപാലയമാം നാരായണ ജയ"

എന്നായിരുന്നു ആ കീര്‍ത്തനം. അതു ചൊല്ലുമ്പോള്‍ ആ സ്ത്രീയുടെ കണ്ണില്‍നിന്നും ധാരമുറിയാതെ കണ്ണീര്‍ പ്രവഹിച്ചു. എന്തിനാണ്‌ കീര്‍ത്തനം ചൊല്ലാന്‍ ആവശ്യപ്പെട്ടത്‌ എന്നു ചോദിച്ചപ്പോള്‍ താന്‍ ഒരു അമ്പലവാസി വനിതയാണെന്നും ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച്‌ മതം മാറി നാടുവിട്ട്‌ ഒടുവില്‍ അയാളാല്‍ ഉപേക്ഷിക്കപ്പെട്ട്‌ ഇവിടെ എത്തിയതാണെന്നും കീര്‍ത്തനം കേള്‍ക്കാനുള്ള കൊതികൊണ്ട്‌ ഉപദ്രവിച്ചതാണെന്നും പറഞ്ഞ്‌ അവര്‍ മാപ്പപേക്ഷിച്ചു. അവര്‍ക്ക്‌ അന്ന്‌ ഏതാണ്ട്‌ അന്‍പത്‌ വയസ്സുപ്രായം വരുമായിരുന്നത്രെ.

ഈ കഥ എന്നോട്‌ പറഞ്ഞ സുഗതയുടെ കണ്ണും നിറഞ്ഞിരുന്നു. ഈശ്വര നിശ്ചയം കൂടാതെ ഒരിലപോലും താഴെ വീഴുകയില്ല. നമ്മള്‍ ഓരോ മതത്തില്‍ ജനിക്കുന്നതും ഈശ്വര നിശ്ചയം തന്നെയാണ്‌. എന്തിന്‌ ആ മതം മാറണം? എന്ന്‌ സുഗത ചോദിച്ചു.

എന്റെ മനസ്സിലും ഉയരുന്ന ചോദ്യമാണത്‌. ഞാന്‍ ജനിച്ചത്‌ ഹിന്ദുമതത്തിലാണ്‌. കേട്ടുവളര്‍ന്നത്‌ ഹിന്ദു ദൈവനാമങ്ങളാണ്‌. പോയത്‌ ക്ഷേത്രങ്ങളിലാണ്‌. പക്ഷെ ഒരിക്കലും എനിക്ക്‌ ഒരു മതത്തിനോടും വെറുപ്പ്‌ തോന്നിയിട്ടില്ല. എല്ലാ മതത്തിലും ഒരേ ദൈവമായിരിക്കെ എന്തിന്‌ മതം മാറണം? ഹിന്ദുക്കള്‍ പലരീതിയില്‍ ഈശ്വരപ്രാര്‍ത്ഥന നടത്തുന്നു. ക്രൈസ്തവര്‍ ക്രിസ്തുവിനെയും മേരി മാതാവിനെയും പൂജിക്കുന്നു. മുസ്ലീങ്ങള്‍ അള്ളാഹുവിനെ ഭജിക്കുന്നു. ഇതെല്ലാം ഒരേ ദൈവത്തിന്റെ പല രൂപമായിട്ടോ പേരായിട്ടോ മാത്രമേ എനിക്ക്‌ തോന്നിയിട്ടുള്ളു. അപ്പോള്‍മതംമാറ്റം നിരര്‍ത്ഥകമായ ഒരു സാമൂഹിക ചടങ്ങ്‌ മാത്രമല്ലേ?

ഹൈദരാബാദില്‍ പഠിക്കുന്ന സമയം എന്റെ സുഹൃത്തായ സയിദാപ്പ എന്നു ഞാന്‍ വിളിച്ചിരുന്ന സയിദാ ബീഗം നിസ്ക്കരിക്കുന്നത്‌ ഞാന്‍ കണ്ടിരുന്നു. അക്തര്‍ എന്ന സുഹൃത്ത്‌ അവളുടെ നൊയമ്പ്‌ വിടലിന്‌ എന്നെ ക്ഷണിക്കാറുണ്ടായിരുന്നു. വൈഡബ്ല്യുസിഎയില്‍ എന്റെ സുഹൃത്ത്‌ മേരിക്കൊപ്പം ഞാന്‍ പള്ളിയില്‍ പോയിട്ടുണ്ട്‌. മേരി നന്മനിറഞ്ഞ മറിയമേ എന്നു ചൊല്ലുമ്പോള്‍ ഞാന്‍ ലളിതാഷ്ടോത്തരശതം നിശ്ശബ്ദമായി ചൊല്ലി.

ഞാന്‍ ദേവീ ഭക്തയാണ്‌. എവിടെ പോയാലും എന്റെ മനസ്സില്‍ തെളിയുന്ന രൂപം ദേവിയുടേതാണ്‌. ഒരിക്കല്‍ കമലാ സുരയ്യയുടെകൂടെ ഒരു ഇസ്ലാമിക കൂട്ടായ്മയില്‍ പ്രസംഗിക്കവേ ഞാന്‍ പറഞ്ഞത്‌ ഞാന്‍ എല്ലാ മതത്തിലും ഒരു ദൈവത്തെ കാണുന്നവളാണെന്നും ഞാന്‍ ഏകദൈവ വിശ്വാസിയാണെന്നും എന്റെ ഏകദൈവം ദേവിയാണെന്നും ആയിരുന്നു. പിറ്റേന്ന്‌ എന്നെ വിളിച്ച്‌ ഏകദൈവവിശ്വാസിയാണെങ്കില്‍ ഇസ്ലാമില്‍ ചേരണം, കാരണം അല്ലാഹു ആണ്‌ ഏകദൈവം എന്ന്‌ ആരോ ഒരാള്‍ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. എന്റെ ഏകദൈവം ദേവിയാണെന്ന്‌ ഞാന്‍ വിശദീകരിച്ചു.

അതുകൊണ്ടുതന്നെ ഞാന്‍ മതപരിവര്‍ത്തനത്തിനെതിരാണ്‌. കോടതി പറഞ്ഞതുപോലെ പ്രണയം ഏതുവിധത്തില്‍ പര്യവസാനിക്കുമെന്ന്‌ പ്രവചിക്കാന്‍ നിവൃത്തിയില്ലാത്തപ്പോള്‍ സ്വന്തം വിശ്വാസം ത്യജിച്ച്‌ മറ്റൊരു വിശ്വാസം സ്വീകരിച്ച്‌ രക്തത്തില്‍ കലര്‍ന്ന വിശ്വാസത്തോട്‌ ഗൃഹാതുരത്വം തോന്നേണ്ട ഗതികേടിന്‌ എന്തിന്‌ തയ്യാറാകണം. ഞാന്‍ മുന്‍പ്‌ വിവരിച്ച അമ്പലവാസിയായിരുന്ന മുസ്ലീം സ്ത്രീ കീര്‍ത്തനം കേള്‍ക്കാന്‍ ആഗ്രഹിച്ചപോലെ.

ഞാന്‍ ഇതെല്ലാം എഴുതാന്‍ പ്രേരിതയായത്‌ ജന്മഭൂമിയില്‍നിന്നും സ്വയം രാജിവച്ച്‌ പിരിഞ്ഞ ശ്രീദേവി നായര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ്‌. ശ്രീദേവി ക്രിസ്ത്യാനിയെ സ്പെഷ്യല്‍ മാരേജ്‌ ആക്ട്‌ പ്രകാരം വിവാഹം കഴിച്ചിരിക്കുന്നത്‌ എന്നറിഞ്ഞുതന്നെയാണ്‌ ജന്മഭൂമിയില്‍ എടുത്തത്‌. മാസങ്ങള്‍ക്കുശേഷമാണ്‌ ക്രിസ്തുമതം സ്വീകരിച്ച്‌ പള്ളിയില്‍വച്ച്‌ വിവാഹിതയാകാന്‍ പോകുകയാണെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. അന്യമതസ്ഥയെ വിവാഹം കഴിച്ച്‌ സന്തുഷ്ടനായി ജീവിക്കുന്ന എന്റെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത്‌ പറയാറുള്ളത്‌ സ്നേഹത്തിന്റെ ഇടയില്‍ മതം കടന്നുവരുമ്പോഴാണ്‌ പ്രശ്നമെന്നും അവര്‍ രണ്ടുപേരും തങ്ങളുടെ മതങ്ങളില്‍ നിലയുറപ്പിച്ച്‌ കുട്ടികളെ ഒരു പ്രശ്നവും കൂടാതെ വളര്‍ത്തുന്നു എന്നുമാണ്‌.

അതുകൊണ്ടാണ്‌ ഞാന്‍ ചോദിച്ചത്‌ സ്നേഹത്തിന്‌ മതമുണ്ടോ എന്ന്‌. സ്നേഹം തന്നെയല്ലേ മതം? എന്റെ സുഹൃത്തുക്കളും ചില സുഹൃത്തുക്കളുടെ മക്കളും വ്യത്യസ്ത മതത്തില്‍നിന്ന്‌ വിവാഹം ചെയ്ത്‌ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്‌. ഓണത്തിന്‌ ക്ഷേത്രത്തിലും ക്രിസ്തുമസ്സിന്‌ പള്ളിയിലും രണ്ടുപേരും ചേര്‍ന്ന്‌ പോകുന്നു. ഒരു പത്രപ്രവര്‍ത്തക എന്നുപറയുമ്പോള്‍ ഒരു ബൗദ്ധികനിലവാരം പ്രതീക്ഷിക്കും. ആ തലത്തില്‍നിന്ന്‌ നോക്കുമ്പോള്‍ മതംമാറ്റം നിരര്‍ത്ഥകമാണെന്ന്‌ എനിക്ക്‌ തോന്നി. മതം ഏതെന്ന്‌ നോക്കാതെ മനുഷ്യരെ സ്നേഹിക്കാന്‍ പഠിച്ചാല്‍ തീവ്രവാദം ഉടലെടുക്കുകയില്ലായിരുന്നു. എല്ലാ മതാചാരങ്ങളും സംശുദ്ധമാണ്‌. എല്ലാ മതത്തിന്റെയും സന്ദേശം സ്നേഹമാണ്‌, നന്മയാണ്‌, സഹിഷ്ണുതയാണ്‌.

ഞാന്‍ ഹിന്ദു ആയതില്‍ സന്തോഷിക്കുന്നത്‌ എല്ലാ ജീവജാലങ്ങളിലും ഈശ്വരനെ കാണാന്‍ പഠിപ്പിക്കുന്നതിനാലാണ്‌. അതാണ്‌ വനം നശിപ്പിക്കുമ്പോഴും മൃഗങ്ങളെയും ഇഴജന്തുക്കളെയും പക്ഷികളെയും മറ്റും കൊല്ലുമ്പോഴും എന്റെ മനസ്‌ വേദനിക്കുന്നത്‌. എല്ലാ മരങ്ങളിലും ഈശ്വരാംശം കാണുമ്പോള്‍, എല്ലാ മൃഗങ്ങളും ഏതെങ്കിലും ഒരു ദൈവത്തിന്റെ വാഹനമായി സങ്കല്‍പ്പിക്കപ്പെടുമ്പോള്‍, സര്‍പ്പങ്ങള്‍ ശിവന്റെ ആഭരണവും വിഷ്ണുവിന്റെ മെത്തയും ആകുമ്പോള്‍, കണ്ണന്‍ കാലികളെ മേയ്ക്കുന്ന എന്ന സങ്കല്‍പ്പം ഉള്ളപ്പോള്‍, എങ്ങനെ ഇതെല്ലാം നശിപ്പിക്കാന്‍ സാധിക്കും? അതുകൊണ്ടുതന്നെ എനിക്ക്‌ തോന്നാറ്‌ ഹിന്ദുമതം പരിസ്ഥിതി സൗഹൃദ മതമാണെന്നാണ്‌. പാമ്പിന്‍കാവിലെ വിശുദ്ധിയും നദികളും ഉറങ്ങും എന്ന സങ്കല്‍പ്പവും മറ്റും അമ്മ ഇളംപ്രായത്തില്‍ എനിക്ക്‌ പകര്‍ന്നുതന്നതാണ്‌.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന 'ലൗ ജിഹാദ്‌' തന്നെ സമൂഹ സ്പര്‍ദ്ധയ്ക്ക്‌ വഴിമരുന്നിടുകയാണ്‌. മനുഷ്യജീവന്‌ വില കല്‍പ്പിക്കാത്ത ഇക്കാലത്ത്‌ ഏതു കലാപവും മനുഷ്യഹത്യയില്‍ കലാശിക്കുന്നു. മനുഷ്യരെ സൃഷ്ടിച്ച ഈശ്വരന്‍ അവര്‍ പരസ്പരം കലഹിച്ച്‌ വെട്ടിക്കൊല്ലണം എന്നാഗ്രഹിക്കുകയില്ല. മതപരിവര്‍ത്തനത്തിന്‌ വിധേയരാകുന്നവര്‍ക്ക്‌ തിരിച്ചുവരവില്ല. ലൗ ജിഹാദില്‍ ഭ്രമിച്ച്‌ മതം മാറുന്ന ആയിരക്കണക്കിന്‌ പെണ്‍കുട്ടികള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്ന്‌ വീട്ടുകാരോ നാട്ടുകാരോ അറിയുന്നില്ല. നൂലറ്റുപോകുന്ന പട്ടങ്ങളായി ഇവര്‍ പറന്നകലുന്നു.

ലൌജിഹാദ്-ഭീകരവാദത്തിന്റെ പുതിയമുഖം

പ്രണയം, ഇണകള്‍, ഇരകള്‍
കേരള സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദത്തില്‍ റാങ്ക്‌ നേടിയ തിരുവനന്തപുരം സ്വദേശിനിയായ നായര്‍ പെണ്‍കുട്ടി ഇറച്ചിവെട്ടുകാരനായ മുസ്ലീം യുവാവിനെ പ്രണയിച്ചത്‌ യാദൃഛികമായിട്ടായിരുന്നില്ല. പലപ്പോഴും പ്രണയാഭ്യര്‍ത്ഥനകളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്ന സാമ്പത്തിക നിലയുള്ള കുടുംബത്തില്‍ ജനിച്ച അഭ്യസ്തവിദ്യയായ ആ പെണ്‍കുട്ടിയെ അയാള്‍ അനുരാഗക്കെണിയില്‍ അകപ്പെടുത്തുകയായിരുന്നു.
ചുരുങ്ങിയ കാലത്തെ പ്രണയത്തിനൊടുവില്‍ ഉറ്റയവരേയും ഉടയവരേയും ഉപേക്ഷിച്ച്‌ പ്രിയതമനോടൊപ്പം ഇറങ്ങിപ്പുറപ്പെടുമ്പോഴും അവള്‍ സ്വപ്നം കണ്ടത്‌ നല്ല രീതിയിലുള്ള ഒരു ജീവിതമായിരുന്നു. ഇസ്ലാം മതപഠനത്തിനായി ഒരജ്ഞാത കേന്ദ്രത്തിലെത്തിച്ചശേഷം പിന്നെ ആ ചെറുപ്പക്കാരനെ ഒന്ന്‌ കാണാന്‍ പോലും അവള്‍ക്ക്‌ കഴിഞ്ഞില്ല.
തന്നെ രക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ ഒരു തവണ വിളി വന്നു. എന്നാല്‍ അന്യമതസ്ഥനോടൊപ്പം പോയ ദേഷ്യത്തിന്‌ അച്ഛന്‍ ഫോണ്‍ കട്ട്‌ ചെയ്തു. ഇപ്പോള്‍ മാസങ്ങളായി അവളുടെ വിളിക്കായി കാത്തിരിക്കുകയാണ്‌ ഈ കുടുംബം.
പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്ക്കര്‍-ഇ-തൊയ്ബയാണ്‌ 1996 ല്‍ ലൗ ജിഹാദിന്‌ തുടക്കമിടുന്നത്‌. പാക്കിസ്ഥാനിലെ രഹസ്യകേന്ദ്രങ്ങളില്‍ നീണ്ടകാലത്തെ പരിശീലനം സിദ്ധിച്ച ‘ജീഹിദി റോമിയോസ്‌’ എന്ന ഭീകരവാദി യുവാക്കളാണ്‌ മീററ്റ്‌ കേന്ദ്രമാക്കി ലൗജിഹാദി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്‌. 1996-98 കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ പ്രേമത്തിലൂടെയുള്ള ഈ ‘വിശുദ്ധയുദ്ധം’ 2004 ഓടെ കര്‍ണ്ണാടകയിലെ ബാംഗ്ലൂരിലും മംഗലാപുരത്തുമെത്തി. 2006 ലാണ്‌ ജിഹാദി റോമിയോകള്‍ കേരളത്തിലെത്തുന്നത്‌. അപ്പോഴേക്കും കേരളം ഭികരതയ്ക്ക്‌ വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞിരുന്നു.

ഏതാനും മാസം മുമ്പ്‌ പത്തനംതിട്ടയിലെ സെന്റ്‌ ജോര്‍ജ്‌ കോളേജിലെ അവസാന വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിനികളായ കൊട്ടാരക്കര സ്വദേശിനി ബിനോ ജേക്കബിനേയും പേരൂര്‍ക്കട മിഥുലയേയും, കര്‍ണ്ണാടകത്തിലെ ചാം രാജ്‌ നഗറില്‍ നിന്ന്‌ ഈരാറ്റുപേട്ടയിലെത്തിയ സില്‍ജ രാജിനെയും മതംമാറ്റിയ കഥകള്‍ മാത്രമാണ്‌ നമ്മള്‍ മലയാളികള്‍ക്ക്‌ കേട്ടു കേള്‍വിയുള്ളത്‌. അതും പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ മാത്രം. എന്നാല്‍ വീട്ടമ്മമാരെയുള്‍പ്പെടെ ആയിരക്കണക്കിന്‌ ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ കേരളത്തിലെ ജിഹാദി റോമിയോകള്‍ മതപരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ചതായാണ്‌ പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ ജിഹാദ്‌ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
കോയമ്പത്തൂരിലെ എന്‍ജിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ബ്രാഹ്മണ പെണ്‍കുട്ടിയെ തൊട്ടടുത്ത സിഎംഎസ്‌ കോളേജിലെ മുസ്ലീം പയ്യന്‍ പ്രേമിച്ചത്‌ ഭീകരസംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദ്ദേശമനുസരിച്ചാണത്രേ.
വിവാഹം ചെയ്യാനെന്ന പേരില്‍ ബാംഗ്ലൂരില്‍ കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്തശേഷം വെസ്റ്റ്‌ ഫോര്‍ട്ട്‌ ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ മണിയറ പങ്കിടാനെത്തിയത്‌ മുപ്പത്തഞ്ചും നാല്‍പ്പതും വയസ്സ്‌ പ്രായമുള്ള ഏഴോളം പേരായിരുന്നുവെന്നാണ്‌ പെണ്‍കുട്ടിയില്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞത്‌.
ഏഴ്‌ ദിവസത്തോളം തുടര്‍ച്ചയായി നടന്ന പീഡനത്തിനൊടുവില്‍ വെയിറ്ററുടെ മൊബെയിലില്‍ നിന്ന്‌ കൂട്ടുകാരിക്ക്‌ എസ്‌എംഎസ്‌ അയച്ച്‌ രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക നില തെറ്റിയതു മൂലം കൗണ്‍സലിംഗിന്‌ വിധേയയായിക്കൊണ്ടിരിക്കുകയാണ്‌.
കോഴിക്കോട്‌ മുക്കം കോമ്പാറ സ്വദേശിനിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മൊബെയില്‍ ഫോണ്‍ വഴി പരിചയപ്പെട്ട മണ്ണാര്‍ക്കാട്‌ സ്വദേശിയായ മുസ്ലീം യുവാവ്‌ മംഗലാപുരത്തേക്ക്‌ കടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മതം മാറ്റിയശേഷം യുവാവ്‌ ഒളിവില്‍ പോയതായിട്ടാണ്‌ വിവരം ലഭിച്ചത്‌.

മുമ്പൊക്കെ കോളേജുകളും കമ്പ്യൂട്ടര്‍ സെന്ററുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ലൗ ജിഹാദികള്‍ ഇന്ന്‌ മറ്റ്‌ മതത്തില്‍പ്പെട്ട വീട്ടമ്മമാരെയും ഉദ്യോഗസ്ഥകളേയും കൂടി ലക്ഷ്യമിടുകയാണ്‌.
മംഗലാപുരത്തെ ഒരു നേഴ്സറി സ്കൂള്‍ അദ്ധ്യാപികയെ ഒരു ചെറുപ്പക്കാരന്‍ വലയിലാക്കി മതം മാറ്റാന്‍ ശ്രമിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. മതം മാറിയാല്‍ ശമ്പളം കൂട്ടിത്തരാമെന്ന്‌ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായാണ്‌ യുവതി ഒരു സ്വകാര്യചാനലിനോട്‌ പ്രതികരിച്ചത്‌.
മതം മാറ്റുന്നതിനായി പൊന്നാനിക്ക്‌ കൊണ്ടുപോയ യുവതിയേയും മൂന്ന്‌ പിഞ്ചുകുഞ്ഞുങ്ങളേയും തടഞ്ഞുവച്ചിരിക്കുന്നതായി ചൂണ്ടിക്കാണിച്ച്‌ കളമശ്ശേരി സ്വദേശി ജോയി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അടുത്ത വീട്ടില്‍ വാടകയ്ക്ക്‌ താമസിച്ചിരുന്ന യുവാക്കള്‍ ജോലി വാഗ്ദാനം ചെയ്താണ്‌ യുവതിയെ പൊന്നാനിക്ക്‌ കൊണ്ടുപോയത്‌.
കോഴിക്കോട്ടെ റീജിയണല്‍ എന്‍ജിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയെ മലപ്പുറം സ്വദേശിയായ ജലാലുദ്ദീന്‍ മൊബെയില്‍ ഫോണ്‍ വഴി പ്രേമിച്ച്‌ ഊട്ടി മസിനഗുഡിയിലെ ജെയിന്‍ റിസോര്‍ട്ടിലെത്തിച്ച്‌ അനാശാസ്യത്തിന്‌ പ്രേരിപ്പിക്കുകയായിരുന്നു. കാസര്‍കോട്‌ മുദ്രാപുത്തൂരിലെ യുവതിയെ ഉപ്പള സ്വദേശി സാദിക്ക്‌ കമ്പ്യൂട്ടര്‍ സെന്ററില്‍ വച്ച്‌ പ്രണയിച്ചശേഷം പൊന്നാനിയില്‍ എത്തിച്ച്‌ മതം മാറ്റുകയും മതപഠനത്തിനായി ഉപ്പളയിലെ യെത്തീംഖാനയിലാക്കി മുങ്ങുകയും ചെയ്തു. പിന്നീട്‌ അവിടത്തെ മൗലവിയും സഹായികളും ചേര്‍ന്ന്‌ തന്നെ ആഴ്ചകളോളം പീഡിപ്പിച്ചിരുന്നുവെന്നാണ്‌ പെണ്‍കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ ബന്ധുക്കളോട്‌ പറഞ്ഞത്‌.
ആയിരക്കണക്കിന്‌ പേരെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെങ്കിലും ചുരുക്കം ചിലരെക്കുറിച്ച്‌ മാത്രമാണ്‌ ബന്ധുക്കള്‍ക്കോ പോലീസിനോ വിവരം ലഭിച്ചിട്ടുള്ളത്‌. ഒരു പക്ഷേ മറ്റുള്ളവര്‍ ഏതെങ്കിലും പെണ്‍വാണിഭ കേന്ദ്രങ്ങളിലോ യത്തീംഖാനകളിലോ മതപഠനകേന്ദ്രങ്ങളില്‍ വേലക്കാരികളായോ കഴിയുന്നുണ്ടാകുമെന്നാണ്‌ രക്ഷപ്പെട്ടവര്‍ പറയുന്നത്‌. ചിലരാകട്ടെ ഒന്നിലധികം ഭാര്യമാരുള്ള പുരുഷന്‍മാരോടൊപ്പം എല്ലാം സഹിച്ച്‌ കഴിയുന്നുണ്ടാകുമെന്നും ഇവര്‍ പറയുന്നു.


നഗരത്തിലെ മൊബെയില്‍ റീചാര്‍ജ്‌ ഷോപ്പിലെത്തി ഒരു ഈസി റീചാര്‍ജോ, ഫ്ലെക്സിയോ ചെയ്യേണ്ട താമസം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ പ്രണയ പോരാളികളുടെ പട്ടികയിലിടം നേടിക്കഴിഞ്ഞിരിക്കും. ലൗ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളുടെ മൊബെയില്‍ ഫോണ്‍ നമ്പര്‍ ശേഖരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന റീചാര്‍ജ്‌ ഷോപ്പുകള്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാമുണ്ടെന്നാണ്‌ വിവരം. കോഴിക്കോട്‌ പാളയത്തും മലപ്പുറത്തെ എടപ്പാളിലും ഇത്തരം മൊബെയില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.
പത്തനംതിട്ടയില്‍ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ മതംമാറ്റിയ കേസിലെ പ്രതിയായ ഷെഹന്‍ഷായും കൈരളി മൊബെയില്‍സ്‌ എന്ന പേരില്‍ ഒരു റീചാര്‍ജ്‌ ഷോപ്പ്‌ നടത്തിയിരുന്നു.
ജിഹാദി റോമിയോകളുടെ പക്കല്‍ പുതിയ ഒരു ഇരയുടെ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ രാത്രിയിലോ മറ്റൊ ഒരു എസ്‌.എം.എസ്സോ, കോളോ വരും. പിന്നെ അത്‌ പതിവാകും. ആദ്യമൊക്കെ ഒഴിവാക്കാന്‍ ശ്രമിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ ആ വിളിക്കായി അവള്‍ കാത്തിരിക്കുന്ന നിലയിലേക്കെത്തിക്കാന്‍ കഴിവുള്ളയാളായിരിക്കും ഫോണ്‍ വിളിക്കുന്നത്‌. അല്‍പ സ്വല്‍പം അശ്ലീല സംഭാഷണങ്ങള്‍ കൂടിയാവുമ്പോള്‍ അവള്‍ ഇരയാകാന്‍ തുടങ്ങും.
സ്കൂള്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥകള്‍ ഐ.ടി പ്രൊഫഷണല്‍സ്‌ എന്നിവരാണ്‌ പ്രധാനമായും പ്രണയപോരാളികളുടെ ഇരകള്‍. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി അതില്‍ എളുപ്പത്തില്‍ വശത്താക്കാന്‍ സാധിക്കുന്നവരുടെ പേരുകള്‍ കണ്ടെത്തുന്നതിനായി ഒരു വിഭാഗവും, ദൗത്യം നിറവേറ്റുന്നതിനായി സ്മാര്‍ട്ടായ യുവാക്കള്‍ അടങ്ങുന്ന ഗ്രൂപ്പുകളുമാണ്‌ ലൗ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ളത്‌. പെണ്‍കുട്ടികളുമായി ഇടപഴുകാന്‍ അവസരം ലഭിക്കുമെന്നതിനാലും, ആര്‍ഭാട ജീവിതത്തിനായി പണവും സൗകര്യങ്ങളും ലഭിക്കുമെന്നതിനാലും കൂടുതല്‍ മുസ്ലീം യുവാക്കള്‍ റോമിയോകളാവാന്‍ മുന്നോട്ട്‌ വരുന്നുണ്ട്‌.

ബൈക്കുകള്‍, കാറുകള്‍, മൊബെയില്‍, വിവിധ ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എന്നിവയാണ്‌ പെണ്‍കുട്ടികളുടെ മനസ്സിലിടം നേടാന്‍ യുവാക്കള്‍ക്ക്‌ നല്‍കി വരുന്നത്‌. അണ്‍ലിമിറ്റഡ്‌ ഫോണ്‍ കോളിംഗ്‌ സംവിധാനമുള്ള സിം കാര്‍ഡുകളും ദൗത്യപൂര്‍ത്തീകരണത്തിനായി ഇവര്‍ക്ക്‌ ലഭിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളെ വശത്താക്കാന്‍ പഠനോപകരണങ്ങള്‍, പരീക്ഷാഫീസ്‌, മൊബെയില്‍ ഫോണുകള്‍ വിവിധ സമ്മാനങ്ങള്‍ എന്നിവയാണ്‌ ജിഹാദി റോമിയോകള്‍ നല്‍കുന്നത്‌.
പ്രോജക്ടിനായി ഫോട്ടോ കോപ്പി എടുത്ത്‌ നല്‍കിയാണ്‌ പത്തനംതിട്ട സ്വദേശിയായ യുവാവ്‌ തങ്ങളെ മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍.ബസന്തിന്‌ മുമ്പാകെ സമര്‍പ്പിച്ച മൊഴിയില്‍ പറയുന്നത്‌. പത്തനംതിട്ടയിലെ തന്നെ അക്ഷയ പഠനകേന്ദ്രം കൂടിയായ സിറാ കമ്പ്യൂട്ടേഴ്സ്‌ വഴിയാണ്‌ ഷാജഹാന്‍, റിയാസ്‌ എന്നീ യുവാക്കള്‍ പെണ്‍കുട്ടികളെ കെണിയിലകപ്പെടുത്തിയിരുന്നത്‌. കമ്പ്യൂട്ടര്‍ പഠനത്തിനെത്തുന്നവരെ ചാറ്റിംഗ്‌ പഠിപ്പിച്ചും അശ്ലീല സൈറ്റുകള്‍ നോക്കാന്‍ അവസരം നല്‍കിയും പീഡനത്തിനുള്ള സാഹചര്യമൊരുക്കുകയുമാണ്‌ ലൗ ജിഹാദികളുടെ രീതികളിലൊന്ന്‌ . മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മസാജ്‌ പാര്‍ലറുകളില്‍ പലതും മതപരിവര്‍ത്തനത്തിനുള്ള വേദികളാണ്‌.
നെറ്റ്‌ കഫേകളിലും ഐസ്ക്രീം പാര്‍ലറുകളിലുമെത്തുന്ന കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ ഒളിക്യാമറ വഴി പകര്‍ത്തി ബ്ലാക്ക്‌ മെയില്‍ ചെയ്തും മതം മാറ്റിവരുന്നുണ്ട്‌. സിനിമ, ഐസ്ക്രീം പുതിയ വസ്ത്രങ്ങള്‍ വിനോദയാത്രകള്‍ തുടങ്ങിയവയിലൂടെ സ്ത്രീ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്താണ്‌ ഇവര്‍ ലക്ഷ്യം നേടുന്നത്‌. വിദഗ്ധമായ പരിശീലനം നേടിയ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വ്യക്തമായ മുന്നൊരുക്കത്തോട്‌ കൂടിയ പ്രവര്‍ത്തനമാണ്‌ ലൗ ജിഹാദികള്‍ കേരളത്തില്‍ നടത്തി വരുന്നത്‌.
ലക്ഷ്ക്കര്‍ ഇ തൊയ്ബയുടെ പരിശീലനം നേടിയ അബ്ദുള്‍ ഷുക്കൂര്‍, അന്‍വര്‍ സാദത്ത്‌, ഹസീബുള്‍ റഹ്മാന്‍, എന്നിവരാണ്‌ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലായി ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച്‌ വരുന്നത്‌. കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ജിഹാദി റോമിയോകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തില്‍ ലൗ സോണ്‍ ചെയര്‍മാന്മാരും സമിതികളും, മതപരിവര്‍ത്തനത്തിന്റെ നിയമവശങ്ങള്‍ കൈകാര്യം ചെയ്യാന്‍ ലീഗല്‍ സെല്ലുകളുംപ്രവര്‍ത്തിക്കുന്നുണ്ട്‌.

എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായ അയൂബാണ്‌ വയനാട്‌ മേഖലയുടെ ലീഗല്‍ സെല്ലിനെ നിയന്ത്രിക്കുന്നത്‌. വിവാഹ വാഗ്ദാനം നല്‍കി യുവാക്കള്‍ വിളിച്ചിറക്കിക്കൊണ്ട്‌ വരുന്ന പെണ്‍കുട്ടികളെ മതംമാറ്റത്തിനും, പിന്നീട്‌ മതപഠനത്തിനുമായി അയക്കുകയാണ്‌ ചെയ്യുന്നത്‌. പൊന്നാനിയിലും കോഴിക്കോട്‌ മുഹദാറിലുമാണ്‌ മതപരിവര്‍ത്തനം നടത്തുന്നത്‌.
കോട്ടയത്തും കാസര്‍കോഡും കരുനാഗപ്പള്ളിയിലുമാണ്‌ മതപഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ക്യാമ്പസ്‌ ഫ്രണ്ട്‌, മുസ്ലീം യൂത്ത്‌ ഫോറം, തസ്‌റീന്‍ മില്ല്യത്ത്‌, ഷഹീദ്‌ ഫോഴ്സ്‌, ഇസ്ലാം അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹായവും ലൗ ജിഹാദിന്‌ ലഭിച്ചുവരുന്നതായാണ്‌ അന്വേഷണങ്ങളില്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. തസ്‌റാന്‍ വലിയത്ത്‌, ഷഹീന്‍ ഫോഴ്സ്‌ തുടങ്ങി ആറോളം വനിതാ ജിഹാദി സംഘടനകളും രഹസ്യമായി കേരളത്തില്‍ പ്രവര്‍ത്തിച്ച്‌ വരുന്നുണ്ട്‌. ജിഹാദി റോമിയോകളെ ഏത്‌ തരത്തില്‍ വേണമെങ്കിലും സഹായിക്കുകയാണ്‌ ജിഹാദി പെണ്‍കുട്ടികളുടെ ലക്ഷ്യം. ഓരോ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച്‌ അന്‍പതിനായിരം മുതല്‍ എണ്‍പതിനായിരം രൂപവരെയാണ്‌ പ്രാഥമിക ആവശ്യങ്ങള്‍ക്കായി യൂണിറ്റുകള്‍ക്ക്‌ നല്‍കുന്നത്‌. ആറോളം ഫണ്ടിംഗ്‌ ഏജന്‍സികളാണ്‌ ഇസ്ലാമിക സ്കോളര്‍ഷിപ്പിന്റെ പേരില്‍ ധനസമാഹരണം നടത്തി വരുന്നത്‌.ലൗ ജിഹാദിന്റെ ആവിര്‍ഭാവം പോലെ തന്നെ അതിന്റെ പ്രവര്‍ത്തനത്തിനുള്ള പണമെത്തുന്നതും വിദേശത്ത്‌ നിന്നാണ്‌. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫെട്ടിര്‍നിറ്റി ഫോറമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ പണം സ്വരൂപിച്ച്‌ വരുന്നതെന്നാണ്‌ പറയപ്പെടുന്നത്‌.


പുസ്തകസഞ്ചിയും ചോറ്റുപാത്രവുമായി രാവിലെ വിദ്യാലയത്തിലേക്ക്‌ പോകുന്ന മകള്‍ വൈകിട്ട്‌ വീട്ടില്‍ തിരിച്ചെത്തുന്നത്‌ വരെ ആശങ്കയുടെ മുള്‍മുനിയിലാണ്‌ ഇന്ന്‌ കേരളത്തിലെ മാതാപിതാക്കള്‍. പ്രതിദിനം സംസ്ഥാനത്ത്‌ എട്ട്‌ പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുന്നുവെന്ന ഒൌ‍ദ്യോഗിക കണക്കുകള്‍ തന്നെയാണ്‌ മാതാപിതാക്കളുടെ ഈ ആശങ്കയ്ക്ക്‌ ആധാരവും.
കേരളാ പോലീസിന്റെ ക്രൈം റെക്കോഡ്‌ ബ്യൂറോയിലെ കണക്കുകളെ ആസ്പദമാക്കി കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ്‌ അഡ്വാന്‍സ്ഡ്‌ ലീഗല്‍ സ്റ്റഡീസ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ 2007 ല്‍ 2167 ഉം, 2008 ല്‍ 2530 ഉം പെണ്‍കുട്ടികളെ കേരളത്തില്‍ നിന്ന്‌ കാണാതായിട്ടുണ്ടെന്നാണ്‌. ഇവരില്‍ 600 ഓളം പേര്‍ എവിടെയാണെന്നതിനെക്കുറിച്ച്‌ ഒരറിവും പോലീസിനോ മറ്റ്‌ അന്വേഷണ ഏജന്‍സികള്‍ക്കോ ലഭിച്ചിട്ടില്ല. കേസ്‌ രജിസ്റ്റര്‍ ചെയ്ത സംഭവങ്ങള്‍ മാത്രമേ ഈ കണക്കില്‍ വരുന്നുള്ളുവെന്നതിനാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലുമൊക്കെ അധികമാവാനാണ്‌ സാധ്യത.പ്രേമിച്ചവരോടൊപ്പം ഒളിച്ചോടി നിയമപ്രകാരം വിവാഹം കഴിക്കുന്നവരെക്കുറിച്ച്‌ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിവരം ലഭിക്കുന്നുണ്ടെന്ന്‌ ഉന്നത പോലീസ്‌ വൃത്തങ്ങള്‍ പറയുമ്പോള്‍ കാണാതായ മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന്‌ പ്രസക്തി വര്‍ദ്ധിക്കുകയാണ്‌. ഈ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത്‌ ലൗ ജിഹാദെന്ന ആഗോളവിപത്തിലേക്ക്‌ തന്നെയാണ്‌.

2006 ല്‍ ലൗ ജിഹാദികളുടെ പ്രവര്‍ത്തനം ശക്തമായതോടെയാണ്‌ കേരളത്തില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാവുന്നത്‌ ക്രമാതീതമായി വര്‍ദ്ധിച്ചത്‌.മതം മാറ്റിയ യുവതികളെ ആറ്‌ മാസത്തിന്‌ ശേഷം വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ മതപഠനകേന്ദ്രത്തില്‍ ആക്കിയശേഷമാണ്‌ ജിഹാദി റോമിയോകള്‍ അടുത്ത ഇരയെ തേടി പുറപ്പെടുന്നത്‌. ആഴ്ചകളോളം പീഡനങ്ങള്‍ നേരിടേണ്ടിവരുന്ന ഇവരെ പിന്നീട്‌ മയക്കുമരുന്ന്‌ നല്‍കി മയക്കിയശേഷം വിദേശരാജ്യങ്ങളിലേക്ക്‌ കടത്തുന്നതായും സൂചനയുണ്ട്‌. കൊച്ചി, കോഴിക്കോട്‌ തുടങ്ങിയ നഗരങ്ങളിലെ ആളൊഴിഞ്ഞ മേഖലകളില്‍ നിന്ന്‌ കടലിലൂടെ ബോട്ട്‌ മാര്‍ഗ്ഗം മംഗലാപുരം, ഗോവ, ചെന്നൈ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെത്തിച്ചശേഷമാണ്‌ വിദേശങ്ങളിലേക്ക്‌ കടത്തുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിക്കെന്ന വ്യാജേന അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച്‌ വരുന്നുണ്ട്‌.

അടുത്തയിടെ കൊച്ചിയിലും കോഴിക്കോടും അനാശ്യാസ കേന്ദ്രങ്ങളില്‍ നടന്ന പോലീസ്‌ റെയ്ഡില്‍ പിടിയിലായ മുസ്ലീം പെണ്‍കുട്ടികളില്‍ പലരും ബാംഗ്ലൂരിലും മംഗലാപുരത്തുമായി മതംമാറിയ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പെട്ടവരാണെന്നാണ്‌ അന്വേഷണത്തില്‍ നിന്ന്‌ വ്യക്തമായത്‌.2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദി മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്‌. 2876 ഓളം പേരെയാണ്‌ ഇത്തരത്തില്‍ മതം മാറ്റിയിട്ടുള്ളത്‌. എന്നാല്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌ 705 സംഭവങ്ങളില്‍ മാത്രമാണ്‍്‌. 568 പേര്‍ മതംമാറിയ കാസര്‍കോടാണ്‌ ജിഹാദി മതപരിവര്‍ത്തനത്തില്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌. ഇതില്‍ 123 സംഭവങ്ങളാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ജില്ലാ അടിസ്ഥാനത്തില്‍ നടന്ന ലൗ ജിഹാദ്‌ മതപരിവര്‍ത്തനങ്ങള്‍, അവയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തവ, വിവിധ സംഘടനകളുടെയും, സുഹൃത്തുക്കളുടെയും പ്രവര്‍ത്തനം വഴി മടക്കിക്കൊണ്ടുവന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. വയനാട്‌ ജില്ലയിലെ കണക്കുകള്‍ ലഭ്യമല്ല.
ഇന്ത്യയിലാകെ ലൗജിഹാദിന്റെ പ്രവര്‍ത്തനം വഴി മതംമാറിയ നാലായിരത്തോളം പെണ്‍കുട്ടികള്‍ക്ക്‌ പാക്ക്‌ ഭീകരസംഘടനകളുടെ പരിശീലനം ലഭിച്ചതായി കേന്ദ്രാന്വേഷണ സംഘങ്ങള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.


അടുത്തകാലത്തായി കേരളത്തെ ഞെട്ടിച്ച അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക്‌ പിന്നിലും ലൗ ജിഹാദിന്റെ പ്രവര്‍ത്തനമാണെന്നാണ്‌ വിവരം. അമ്പലപ്പുഴ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ അനില, വേണി, ജൂലി എന്നിവരായിരുന്നു സഹപാഠികളായ സൗഫറിന്റെയും ഷാനവാസിന്റെയും പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യചെയ്തത്‌. സൗഫറിനും, ഷാനവാസിനും എന്‍ഡിഎഫുമായും ബന്ധമുള്ളതായും സൂചനയുണ്ട്‌.കൂടുതല്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി ജിഹാദ്‌ റോമിയോകള്‍ക്ക്‌ പ്രത്യേകം പദവിയും പാരിതോഷികങ്ങളും കൂടുതല്‍ പണവും നല്‍കുന്നുണ്ട്‌. കോഴിക്കോട്‌ ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജഹാംഗീര്‍ റസാക്ക്‌ 42 ഓളം പെണ്‍കുട്ടികളെ ഇരയാക്കിയതായി പറയപ്പെടുന്നു. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്സ്‌ റാക്കറ്റിനേയും, ഭീകരസംഘടനകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്‌ ഇയാള്‍. പത്തനംതിട്ടയിലെ ഷാജഹാന്‍, മലയാലപ്പുഴയിലെ പഞ്ചായത്തില്‍ നിന്ന്‌ മാത്രമായി ആറ്‌ യുവതികളെ വലയില്‍ കുടുക്കിയിട്ടുണ്ട്‌.


രാജ്യത്തെ നടുക്കിയ ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ഉപയോഗിച്ച 12 ഓളം മൊബെയില്‍ സിം കാര്‍ഡുകള്‍ കൊച്ചിയിലെ കളമശ്ശേരി സ്വദേശിയുടെ പേരില്‍ എടുത്തതാണെന്ന കണ്ടെത്തല്‍ ഭീകരവിരുദ്ധ സ്ക്വാഡിലെ അന്വേഷണ ഉദ്യോഗസ്ഥരെ അതിശയിപ്പിച്ച ഒന്നായിരുന്നു. ഈ സംഭവത്തിന്‌ പിന്നിലും ലൗ ജിഹാദിന്റെ ഇടപെടലുകളുണ്ടെന്നതും ശ്രദ്ധേയമാണ്‌. മാതാപിതാക്കള്‍ ബാങ്ക്‌ ഉദ്യോഗസ്ഥരായ ഒരു ചെറുപ്പക്കാരനെ വനിതാ ജിഹാദിമാരുടെ സഹായത്തോടെ കെണിയില്‍പ്പെടുത്തിയായിരുന്നു സിം കാര്‍ഡിന്‌ വേണ്ട രേഖകള്‍ ഭീകരര്‍ സ്വന്തമാക്കിയത്‌.മണിചെയിന്‍ പദ്ധതിയായ ആര്‍.എം.പിയില്‍ ജോലി സംഘടിപ്പിക്കാനെന്ന പേരിലായിരുന്നു ഒരു മുസ്ലീം പെണ്‍കുട്ടി ഈ യുവാവില്‍ നിന്ന്‌ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിച്ചത്‌. ഇടപ്പള്ളിയിലെ ഒബ്രോണ്‍മാളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നടത്തുന്ന ഒരു മുസ്ലീം ചെറുപ്പക്കാരനായിരുന്നു ഇതിന്‍പിന്നില്‍ പ്രവര്‍ത്തിച്ചത്‌. പിന്നീട്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കാതെയായത്‌ ലീഗല്‍ നോട്ടീസ്‌ ലഭിച്ചത്മൂലമാണെന്നും സൂചനയുണ്ട്‌. പള്ളുരുത്തി, കാക്കനാട്‌, ഇടക്കൊച്ചി തുടങ്ങിയ മേഖലകളില്‍ നിന്നായി 22 ഓളം യുവാക്കള്‍ ജിഹാദി സുന്ദരികളുടെ വലയില്‍ വീണിട്ടുണ്ട്‌.ഓര്‍ക്കുട്ട്‌ വഴിയോ ഇന്റര്‍നെറ്റ്‌ ചാറ്റിംഗ്‌ വഴിയോ പരിചയപ്പെടുന്ന യുവതിയുടെ നിര്‍ബന്ധം മൂലം ഭീകരവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും നിരവധിയാണ്‌. ലക്ഷ്യം വയ്ക്കുന്ന യുവാവിനെ ട്രാക്കിലാക്കി കഴിഞ്ഞാല്‍ പിന്നെ യുവതിയെ കാണാന്‍ കഴിയില്ല. പിന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌ ഭീകരസംഘടനകളുടെ പ്രവര്‍ത്തകരായിരിക്കും. ഇത്തരത്തില്‍ ഒരാളെ മതം മാറ്റുന്ന വനിതാ പോരാളിക്ക്‌ ഒരു ലക്ഷം മുതല്‍ മുകളിലേക്കാണ്‌ പ്രതിഫലമായി ലഭിക്കുന്നത്‌. പെണ്‍കുട്ടികളെ പ്രേമിച്ച്‌ മതം മാറ്റുന്ന യുവാക്കള്‍ക്ക്‌ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ്‌ യുവാക്കളെ ഇരയാക്കുന്നവര്‍ക്ക്‌ നല്‍കി വരുന്നത്‌. ഒരു ഇരയെ രണ്ട്‌ ആഴ്ചയില്‍ അധികം ലക്ഷ്യം വക്കരുതെന്നാണ്‌ വനിതാ ജിഹാദികള്‍ക്കും, ജിഹാദി റോമിയോകള്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

രണ്ടാഴ്ചത്തെ പരിശ്രമത്തിന്‌ ശേഷവും ലക്ഷ്യം കണ്ടില്ലെങ്കില്‍ ഇവരെ ഡിഫിക്കല്‍റ്റ്‌ ലിസ്റ്റിലേക്ക്‌ മാറ്റി പുതിയ ഇരയെ തേടാനാണ്‌ സംഘടനാ നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആറ്‌ മാസത്തിനുള്ളില്‍ മതംമാറ്റി വിവാഹം കഴിക്കണമെന്നതില്‍ ആണ്‍പെണ്‍ പോരാളികളില്‍ വ്യത്യാസമില്ല. മംഗലാപുരം, ബാംഗ്ലൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിവിധഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുസ്ലീം പെണ്‍കുട്ടികളും മുസ്ലീമായവരുമാണ്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിന്‌ ആവശ്യത്തിനുള്ള വാഹനങ്ങളും മൊബെയില്‍ ഫോണും ജില്ലാ അടിസ്ഥാനത്തില്‍ തന്നെ നല്‍കിവരുന്നതായും പറയുന്നു. പത്തനംതിട്ടയില്‍ കോളേജ്‌ വിദ്യാര്‍ത്ഥിനികളെ കൊണ്ടുപോയ വാഹനത്തില്‍ രണ്ട്‌ സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നതായി പെണ്‍കുട്ടി ഹൈക്കോടതയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്‌.കോട്ടയത്തെ മതപരിവര്‍ത്തന കേന്ദ്രം നടത്തുന്ന മനയ്ക്കല്‍ പരീതിന്‌ വേണ്ട സഹായങ്ങള്‍ നല്‍കുന്നത്‌ ഈ മേഖലയിലെ ഒരു പ്രമുഖനാണ്‌. ഇയാളുടെ വാഹനങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരി പറമ്പില്‍ നിന്നെത്തിയ എട്ടോളം യുവാക്കള്‍ ഈരാറ്റുപേട്ടയില്‍ ഉള്ളതായി പറയുന്നു.


ആലപ്പുഴയിലെ പുന്നപ്ര ഭാഗത്ത്‌ മൂന്ന്‌ യുവാക്കളെയാണ്‌ ജിഹാദി പ്രവര്‍ത്തനത്തിലൂടെ മതപരിവര്‍ത്തനത്തിനായി പൊന്നാനിക്ക്‌ കൊണ്ടുപോയത്‌. ഇതില്‍ ഒരാള്‍ ഇപ്പോള്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത്‌ ഇസ്ലാമായി ജീവിക്കുകയാണ്‌.
അമ്മ ഹെഡ്മിസ്ട്രസായ നായര്‍ യുവാവും രണ്ട്‌ വിമുക്ത ഭടന്മാരുടെ മക്കളുമാണ്‌ ഈയിടെ മൂന്ന്‌ മാസക്കാലത്തോളം മതപഠനത്തിനായി പൊന്നാനിയില്‍ പോയത്‌. ഇവരിലൊരാളെ ലൗ ജിഹാദിലൂടെ പെണ്‍കുട്ടി പ്രേമിച്ച്‌ മൂന്നു പേരെയും മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിച്ചതായാണ്‌ പരിസരവാസികള്‍ പറയുന്നത്‌. മതപഠനം കഴിഞ്ഞെത്തിയ ചെറുപ്പക്കാര്‍ വീട്ടില്‍ നിന്ന്‌ ഹിന്ദുദേവീദേവന്മാരുടെ ചിത്രങ്ങള്‍ എടുത്തുമാറ്റാന്‍ പറഞ്ഞ്‌ ബഹളം വച്ചതായി പരിസരവാസികള്‍ പറയുന്നു. 20 നും 22 നും ഇടയില്‍ പ്രായമുള്ള ഇവരുടെ കയ്യില്‍ അളവിലധികം പണമുള്ളതായും പണം ലഭിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ ഇവരെ ഇത്തരം പ്രവര്‍ത്തനത്തില്‍ നിന്ന്‌ തടയാതിരിക്കുകയായിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു.

എന്‍ഡിഎഫുമായി ഇവര്‍ക്ക്‌ ബന്ധമുള്ളതായും അറിയുന്നു. ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദ്‌ ഗുലാം ഷേഖെന്നെ പ്രാണേഷ്‌ കുമാറും ഒരു വനിതാ ജിഹാദി പോരാളിയെ പ്രേമിച്ച്‌ മതംമാറിയാണ്‌ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതെന്നാണ്‌ ഗുജറാത്ത്‌ പോലീസ്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.പതിനേഴുകാരിയായ ഇഷ്‌റത്‌ ജഹാന്‍, അംജത്‌ അലി, ജിസാന്‍ ജോഹര്‍, അബ്ദുള്‍ ഗനി എന്നിവരും ഇയാളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ആറ്‌ വര്‍ഷത്തിനിടെ ലൗ ജിഹാദിനിരയായ നാലായിരത്തോളം പെണ്‍കുട്ടികളില്‍ നിരവധിപേര്‍ യുവാക്കളെ മതംമാറ്റുന്നതിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജിഹാദി പ്രവര്‍ത്തനം നടത്തുന്നതായി കേന്ദ്ര അന്വേക്ഷണ ഏജന്‍സികള്‍ക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌.


“സീനിയറുമായുള്ള ബന്ധം ഞങ്ങളുടെ ഹോസ്റ്റലിലും വീട്ടിലും അറിഞ്ഞു. വീട്ടുതടങ്കലിലായിരുന്നു പിന്നെ. അവിടെ നിന്ന്‌ ഒളിച്ചോടാന്‍ നിശ്ചയിച്ചതും സീനിയറിന്റെ ഉപദേശപ്രകാരമാണ്‌. ജൂണ്‍ 18 ന്‌ പുലര്‍ച്ചേ മൂന്ന്‌ മണിക്ക്‌ ഞാന്‍ വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങി. അവര്‍ കൊണ്ടുവന്ന പച്ച സ്കോര്‍പിയോ കാറില്‍ കയറി. കൂടെ രണ്ട്‌ സ്ത്രീകളുമുണ്ടായിരുന്നു. വണ്ടിയിലെ സിഡി പ്ലെയറില്‍ നിരോധിത ഭീകര സംഘടനകളെക്കുറിച്ചുള്ള ചിത്രങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന്‌ തൃപ്പൂണിത്തുറയിലെ ഒരു വീട്ടിലേക്കാണ്‌ എന്നെ കൊണ്ടുവന്നത്‌. എന്നെ കൂട്ടിക്കൊണ്ടുപോകാമെന്ന്‌ ഏറ്റയാള്‍ വഴിമദ്ധ്യേ തന്നെ വണ്ടിയില്‍ നിന്ന്‌ ഇറങ്ങി. തൃപ്പൂണിത്തുറയിലെ വീട്ടില്‍ വന്നപ്പോള്‍ എന്റെ കൂട്ടുകാരിയെയും അവിടെ എത്തിച്ചിരുന്നു. അവളും എന്നെപ്പോലെ ഒളിച്ചോടി പോന്നതാണ്‌.
ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോകാനായിരുന്നു പദ്ധതി. പിന്നെ അത്‌ മാറ്റി. രണ്ടാഴ്ചയോളം പല വീടുകളിലായി മാറിമാറി താമസിപ്പിച്ചു. പിന്നീട്‌ കോഴിക്കോട്ടു കൊണ്ടുപോയി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‌ ഭീകരസംഘടനകളുടെ അടിസ്ഥാനതത്വങ്ങള്‍ പറഞ്ഞു തന്നു.
അപ്പോഴേക്കും പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതില്‍ നിന്നു രക്ഷനേടാന്‍ സീനിയര്‍ എന്നെ വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞു. കെഎസ്‌ആര്‍ടിസി കണ്ടക്ടറായിരുന്ന ഒരാളെക്കൊണ്ട്‌ കൂട്ടുകാരിയെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ട്‌ ഒരു നോട്ടറിയുടെ മുന്നിലാണ്‌ ഞങ്ങള്‍ നാലുപേരുടെയും വിവാഹ ഉടമ്പടി ഒപ്പിട്ടത്‌. വിവാഹശേഷം മതപഠനത്തോടൊപ്പം പീഡനങ്ങളും ആരംഭിച്ചു. എന്നെക്കാള്‍ ക്രൂരമായി പീഡനങ്ങള്‍ നേരിട്ടത്‌ എന്റെ കൂട്ടുകാരിയാണ്‌. ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുതല്‍ നേരിയ ആശ്വാസം തോന്നി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ മുതല്‍ അവര്‍ വിവിധ തരത്തില്‍ സമ്മര്‍ദ്ദം തുടങ്ങി. സംഘടനയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുറത്തു പറയരുതെന്നും തല്‍ക്കാലം വീട്ടുകാര്‍ പറയുന്നത്‌ കേട്ട്‌ പിന്നീട്‌ കോടതിയില്‍ എത്തുമ്പോള്‍ മറിച്ച്‌ പറയണമെന്നുമായിരുന്നു ഭീഷണി. മടുത്തു. ഇവരുടെ ഉദ്ദേശ്യം മേറ്റ്ന്തോ ആണ്‌. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിലേക്ക്‌ ഞങ്ങള്‍ മടങ്ങുന്നു. പോലീസ്‌ സംരക്ഷണം നല്‍കണമെന്ന്‌ അപേക്ഷിക്കുന്നു.”

പത്തനംതിട്ടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഷെഹന്‍ഷായും ബസ്‌ കണ്ടക്ടറായ സുഹൃത്ത്‌ സിറാജുദീനും ചേര്‍ന്ന്‌ പ്രേമനാടകത്തിലൂടെ മതപരിവര്‍ത്തനത്തിന്‌ ശ്രമിച്ച സംഭവത്തിലെ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ജസ്റ്റിസ്‌ ആര്‍. ബസന്ത്‌ മുമ്പാകെ സമര്‍പ്പിച്ച മൊഴി അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌. ഇത്‌ ഒരുകോടതിമൊഴി മാത്രമല്ല, ലൗ ജിഹാദെന്ന ഇസ്ലാമിക മതമൗലികവാദ പദ്ധതിയെ അടുത്തറിഞ്ഞ പെണ്‍കുട്ടി കേരളത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും നല്‍കുന്ന സന്ദേശമാണ്‌.
പത്തനംതിട്ട സംഭവത്തിലെ പെണ്‍കുട്ടികള്‍ കോടതിയില്‍ സത്യം പറയാന്‍ തയ്യാറായെങ്കിലും കര്‍ണ്ണാടകയിലെ ചാംരാജ്‌ നഗറില്‍ നിന്ന്‌ അഷ്കറിന്റെ പ്രേമനാടകത്തിലൂടെ കോട്ടയത്തെത്തിയ സില്‍ജാരാജ്‌ നിര്‍ഭാഗ്യവശാല്‍ ജിഹാദികള്‍ക്ക്‌ അനുകൂലമായാണ്‌ സംസാരിച്ചത്‌. സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാവാം ഇത്‌. താന്‍ സ്വന്തം ഇഷ്ടപ്രകാരം അഷ്കറിനോടൊപ്പം വന്നതാണെന്ന്‌ പോലീസിന്‌ മുന്നില്‍ വെളിപ്പെടുത്തിയതിലൂടെ രക്ഷപ്പെടാനുള്ള അവസരമാണ്‌ സില്‍ജ ഇല്ലാതാക്കിയത്‌. ഒന്നുകില്‍ അച്ഛനും അമ്മയും കരഞ്ഞ്‌ വിളിച്ചിട്ടും അത്‌ കാണാന്‍ കഴിയാത്തവിധത്തില്‍ അവളുടെ മനസ്സ്‌ ജിഹാദികള്‍ക്ക്‌ അടിപ്പെട്ടിരിക്കാം. അല്ലെങ്കില്‍ ഭീഷണിയിലൂടെ അവളെ കീഴ്പ്പെടുത്തിയതുമാവാം. അമ്മാവന്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്നെ രക്ഷിക്കണമെന്ന്‌ കരഞ്ഞുപറഞ്ഞ സില്‍ജ പിന്നീടെന്തിന്‌ മാറ്റിപ്പറഞ്ഞു. മലയാളം എഴുതാനും വായിക്കാനും അറിയാഞ്ഞിട്ടും എന്തിന്‌ മലയാളത്തിലുള്ള പത്രക്കുറിപ്പുമായി പത്രസമ്മേളനം നടത്തി. ഇതിനെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ലൗ ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും അന്വേഷണങ്ങളും ശക്തമാക്കാന്‍ പോലീസ്‌ തീരുമാനിച്ചിരിക്കുകയാണ്‌. തിരുവനന്തപുരം കന്റോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ പോലീസ്‌ കമ്മീഷണര്‍ കെ.എസ്‌.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്‌. വിദ്യാലയ പരിസരത്തും ബസ്സ്റ്റാന്റുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഷാഡോ പോലീസിനെ നിയോഗിക്കാനും പെണ്‍കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ വനിതാ പോലീസിനെ മഫ്തിയില്‍ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി ഗോപകുമാര്‍ ‘ജന്മഭൂമി’യോട്‌ പറഞ്ഞു. ഇന്റര്‍നെറ്റ്‌ കഫേകള്‍, ഐസ്ക്രീം പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ പോലീസ്‌ നിയന്ത്രണം കര്‍ശനമാക്കാനും പദ്ധതിയുണ്ട്‌.


----കടപ്പാട് ജന്മഭൂമി ദിനപത്രം http://janmabhumionline.net

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണം

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടാവണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പെന്തകോസ്ത് സഭ പോലുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ പണം ഉപയോഗിച്ച് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുണ്ട്. മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തവനം നടത്തുന്നവര്‍ പ്രധാനമായും പണത്തിന് വേണ്ടിയാണ് അത് ചെയ്യുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണത്തിന്റെ ആവശ്യകതയെ കുറിച്ച് ബി ജെ പി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ദളിതുകളുടെ അവശത മതപരിവര്‍ത്തനം കൊണ്ടുമാത്രം അവസാനിക്കുന്നില്ല. അവശ ക്രൈസ്തവരായി അറിയപ്പെടുന്ന അവര്‍ പുലയ പള്ളികളില്‍ പ്രാര്‍ഥന നടത്തേണ്ടിവരുന്നു.

കൂട്ടത്തോടെയുള്ള മതപരിവര്‍ത്തനത്തിന് പ്രധാന കാരണം ഹിന്ദു മതത്തിലെ അനൈക്യമാണ്. മറ്റ് മതങ്ങള്‍ ഐക്യത്തോടെ നില്‍ക്കുമ്പോള്‍ ഹിന്ദുമതം വിഭജിച്ചുനില്‍ക്കുന്നു. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ബുദ്ധമതത്തിന് നേരിടേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കും ഹിന്ദു മതത്തിനും.

എല്ലാ വിഭാഗങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ത്തുമ്പോള്‍ മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.



ആലപ്പുഴയില്‍ കുടുങ്ങിയത്‌ പത്തോളം പെണ്‍കുട്ടികള്‍

ലൗ ജിഹാദിലൂടെ ആലപ്പുഴ ജില്ലയില്‍ പത്തോളം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പ്രണയക്കുരുക്കില്‍പ്പെട്ടതായി സൂചന. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പുറക്കാട്‌ ഭാഗത്ത്‌ നാലോളം പെണ്‍കുട്ടികളാണ്‌ ഇവരുടെ വലയില്‍ വീണത്‌. കൂടാതെ ആലപ്പുഴ നഗരത്തിലെ ഇരവുകാട്‌, വളഞ്ഞവഴി, കളര്‍കോട്‌ പ്രദേശങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ വലയില്‍ പെട്ടിട്ടുണ്ട്‌. ഇതില്‍ എട്ടോളം ഹിന്ദു പെണ്‍കുട്ടികളും രണ്ട്‌ ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളുമാണെന്നാണ്‌ അറിയുന്നത്‌.
ആലപ്പാട്‌ പഞ്ചായത്തില്‍ ഒരു മണിക്കൂര്‍ സമയത്തെ പരിചയപ്പെടലിനെ തുടര്‍ന്ന്‌ മൊബെയില്‍ ഫോണ്‍ വഴി ബന്ധപ്പെട്ട്‌ ഒരുമാസത്തിനകം മതം മാറ്റിയ സംഭവവും ഉണ്ടായിട്ടുണ്ട്‌. ഇവിടെ തന്നെ കഴിഞ്ഞ ഒരുമാസത്തില്‍ രണ്ട്‌ പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിച്ച സംഭവവുമുണ്ടായി. മൂന്നോളം പെണ്‍കുട്ടികള്‍ പുറക്കാട്‌ മേഖലയില്‍ തന്നെ ഇവരുടെ വലയിലായി കഴിഞ്ഞതായും അറിയുന്നു.
പുറക്കാട്‌ ജങ്ങ്ഷന്‌ തെക്ക്‌ ഭാഗത്തായി പ്രവര്‍ത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ ഇവര്‍ ഹിന്ദു യുവാക്കളെ സ്വാധീനിച്ച്‌ അവരുടെ വീട്ടിലെ ബന്ധുക്കളോട്‌ സൗഹൃദം സ്ഥാപിക്കുകയാണ്‌ പതിവ്‌. പിന്നീട്‌ ഇത്തരം കുട്ടികള്‍ക്ക്‌ മൊബെയില്‍ ഫോണ്‍ നല്‍കും. ഇവിടെ മതം മാറിയ നാല്‌ പെണ്‍കുട്ടികളും വലയിലായ മൂന്ന്‌ പെണ്‍കുട്ടികളും മത്സ്യതൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരുടെ മക്കളാണ്‌. ഇതിനെതിരെ സമുദായ സംഘടനകള്‍ പ്രതികരിക്കാഞ്ഞതും ഇവര്‍ക്ക്‌ സഹായകമായിട്ടുണ്ട്‌.
ആലപ്പുഴ നഗരത്തിലെ പ്രമുഖ കോളേജിലെ ആറോളം ഡിഗ്രി വിദ്യാര്‍ഥിനികള്‍ മതം മാറിക്കഴിഞ്ഞിട്ടുണ്ട്‌. ഇതേപ്പറ്റി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയ ഇവര്‍ അടുത്തിടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്‌. ലൗജിഹാദില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീസംഘം ആലപ്പുഴ നഗരം കേന്ദ്രീകരിച്ചും അവരുടെ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്‌. അമ്പലപ്പുഴ സംഭവത്തിന്റെ പിന്നിലും ലൗ ജിഹാദുമായി ബന്ധമുള്ളവരാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

ലൗ ജിഹാദിന്റെ ചരിത്രവഴി!

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തിയേഴില്‍ സ്വാതന്ത്ര്യം പ്രാപിക്കുന്ന അവസരത്തില്‍ ആദ്യ പ്രധാനമന്ത്രിയാകാന്‍ ഉള്ള അധികാര വടംവലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും മുഹമ്മദ്‌അലി ജിന്നയും കൂടി ഭാരതത്തെ വിഭജിച്ച്‌ മതേതര രാഷ്ട്രമായ ഇന്ത്യയും ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനും സൃഷ്ടിച്ചു. അന്നുമുതല്‍ ഇന്ത്യയെ നശിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം നിലനിര്‍ത്തി ഉള്ള പ്രവര്‍ത്തനമാണ്‌ പാക്കിസ്ഥാനില്‍ നടക്കുന്നത്‌. നേരിട്ടുള്ള മൂന്ന്‌ യുദ്ധങ്ങള്‍ നടത്തിയെങ്കിലും അതിലൊന്നും പാക്കിസ്ഥാന്‌ ശക്തിതെളിയിക്കാന്‍ കഴിഞ്ഞില്ല. പൂര്‍ണമായും പരാജയപ്പെട്ട പാക്കിസ്ഥാനെ എന്നേയ്ക്കുമായി തകര്‍ക്കുന്നതിനുള്ള ശക്തി ഇന്ത്യക്ക്‌ ഉണ്ടായിരുന്നെങ്കിലും അതിന്‌ മുതിരാതെ ലോകസംഘടനയായ യുണൈറ്റഡ്‌ നേഷന്‍സില്‍ പ്രശ്നം അവതരിപ്പിച്ച്‌ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധത്തെ ഒരു ആഗോള പ്രശ്നമാക്കി ഉയര്‍ത്തുക വഴി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പാക്കിസ്ഥാനെ പ്രത്യക്ഷമായി സഹായിക്കുകയായിരുന്നു. ഭാരതത്തില്‍ ജീവിച്ചിരുന്ന മുസ്ലീം സമൂഹത്തിന്‌ വേണ്ടി പാക്കിസ്ഥാനെന്ന രാജ്യം ജന്മമെടുത്തെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരുന്ന 16 ശതമാനത്തോളം മുസ്ലീം സമൂഹം ഇവിടെത്തന്നെ ജീവിക്കട്ടെ എന്ന്‌ ഭാരതത്തിലെ മതേതര സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ ഭാരതത്തില്‍ ജീവിക്കുവാന്‍ അവകാശം ലഭിച്ച മുസ്ലീം സമൂഹമുള്‍പ്പെടെ 12 വ്യത്യസ്ത മതങ്ങള്‍ നിലനില്‍ക്കുന്ന ലോകത്തിലെ ഏക രാഷ്ട്രം ഇന്ത്യയാണ്‌. അഞ്ച്‌ ഭാരതീയ മതങ്ങളോടൊപ്പം മൂന്നു സെമിറ്റിക്‌ മതങ്ങള്‍, രണ്ട്‌ പേര്‍ഷ്യന്‍ മതങ്ങള്‍, രണ്ട്‌ ചൈനീസ്‌ മതങ്ങളും സ്വതന്ത്രമായും സമാധാനപരമായും നിലനില്‍ക്കുന്നു എന്നതുതന്നെ ഈ രാജ്യത്തിന്റെ നാനാത്വത്തിലെ ഐക്യത്തിന്‌ തെളിവാണ്‌. എങ്കിലും ഇന്ത്യയിലെ മുസ്ലീം സമുദായം മുഴുവനായും ഈ നാടിനെ സ്വന്തം രാഷ്ട്രമായി സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ല എന്നുള്ളതിനുള്ള തെളിവുകള്‍ അടുത്തയിടെ നടന്ന ബോംബ്‌ സ്ഫോടനങ്ങളിലൂടെയും ഭീകരാക്രമണങ്ങളിലൂടെയും എല്ലാവരും മനസ്സിലാക്കുന്നതാണ്‌.
എഡി 10-ാ‍ം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്നിയുടെ കാലം മുതല്‍ ഇന്നുവരെ നടത്തിയിട്ടുള്ള മുസ്ലീം ആക്രമണങ്ങളില്‍ ആയിരക്കണക്കിന്‌ ദേവാലയങ്ങളാണ്‌ നശിപ്പിക്കപ്പെട്ടിട്ടുള്ളത്‌. പതിനായിരക്കണക്കിന്‌ അന്യമതസ്ഥരുടെ ജീവന്‍ കവര്‍ന്നുകൊണ്ടുള്ള ആക്രമണങ്ങളാണ്‌ നടന്നിരുന്നത്‌. ഭാരത വിഭജനസമയത്ത്‌ ഹിന്ദുക്കളുടെ തലയില്ലാത്ത ജഡങ്ങള്‍ കുത്തിനിറച്ച വാഗണുകളാണ്‌ ഇന്ത്യയിലേക്ക്‌ ഒാ‍ടിയെത്തിക്കൊണ്ടിരുന്നത്‌.

ഇതിലൊന്നും തളരാതിരുന്ന ഇന്ത്യന്‍ ജനതയെ തളര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ്‌ ഭീകരന്മാര്‍. അതിന്റെ ഭാഗമാണ്‌ കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലമായി ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലൗ ജിഹാദ്‌ അഥവാ ജിഹാദിനായി പ്രണയം എന്ന പരിപാടി.
സ്കൂളുകളും കോളേജുകളും കമ്പ്യൂട്ടര്‍ സെന്ററുകളും കേന്ദ്രമാക്കി ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികളെ പ്രണയിക്കുന്ന മുസ്ലീം ചെറുപ്പക്കാരാണ്‌ ഇതിലെ പോരാളികള്‍. ഇങ്ങനെ പ്രണയിച്ച്‌ വലയിലാക്കിയ പെണ്‍കുട്ടികളെ ഭീകരാക്രമണങ്ങള്‍ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ച്‌ നശിപ്പിക്കുകയാണ്‌ ലൗ ജിഹാദ്‌ വഴി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ നിന്നു തന്നെ 4000 പെണ്‍കുട്ടികളെ അടുത്തകാലങ്ങളില്‍ കാണാതായതായി പോലീസ്‌ കണക്കുകള്‍ തെളിയിക്കുന്നു. ഇത്തരം ജിഹാദി പോരാളികള്‍ക്ക്‌ ആവശ്യമുള്ള പണവും നല്ല വസ്ത്രങ്ങളും ബൈക്കുകള്‍, കാറുകള്‍ എന്നിവയും വാങ്ങുന്നതിനുള്ള പണം ഹവാല ഇടപാടില്‍ കൂടി ഇന്ത്യയിലേക്ക്‌ ഒഴുകിയെത്തുന്നു. മനുഷ്യത്വം മരവിച്ച പ്രാകൃത വര്‍ഗക്കാര്‍ പോലും നടപ്പാക്കാന്‍ അറയ്ക്കുന്ന കാര്യമാണ്‌ ഇന്നാട്ടില്‍ മറ്റൊരു രാജ്യത്തും ലഭിക്കാത്ത സ്വാതന്ത്ര്യവും സുഖസൗകര്യങ്ങളും അനുഭവിച്ചുകഴിയുന്ന മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌.
ഇന്ത്യയിലെ ജനസംഖ്യാകണക്കുകളിലൂടെ ന്യൂനപക്ഷ വിഭാഗമെന്ന അര്‍ഹത നേടിയ സമുദായം ഇന്നാട്ടിലെ ‘ചെറിയ കുടുംബം സന്തുഷ്ടകുടുംബം’ എന്നുള്ള കുടുംബാസൂത്രണ പരിപാടിയെ തകിടം മറിച്ചുകൊണ്ട്‌ അതിവേഗം ഭൂരിപക്ഷമാകാന്‍ ശ്രമിക്കുന്നു. ഇത്തരം പ്രവണതകളിലൂടെ ഇന്നാട്ടിലെ സമുദായങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായാടിസ്ഥാനത്തില്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരത്ത്വത്തിന്റെ മുഖമുദ്രയണിഞ്ഞ്‌ ഇത്തരം പ്രവണതകള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌. ഈ പ്രവണതകളെല്ലാം ഭാരതത്തിന്റെ ശിഥിലീകരണത്തിലേക്ക്‌ നയിക്കുമെന്ന കാര്യം മനസ്സിലാക്കാന്‍ സമയമായിരിക്കുന്നു.


ലൗ ജിഹാദിന്റെ ഇരകള്‍


പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുന്ന ലൗ ജിഹാദിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി 1-10-2009ന്‌ ഉത്തരവിറക്കുകയുണ്ടായി. പത്തനംതിട്ട സെന്റ്‌ ജോണ്‍സ്‌ കോളേജിലെ രണ്ട്‌ എംബിഎ വിദ്യാര്‍ഥിനികളെ മതമാറ്റത്തിന്‌ പ്രേരിപ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷായും സിറാജുദ്ദീനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്‌ നിരസിച്ചുകൊണ്ടാണ്‌ ഹൈക്കോടതി ഈ വിധി പ്രഖ്യാപിച്ചത്‌. ലൗ ജിഹാദ്‌ പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍, സംഘടനാ പിന്‍ബലം, സാമ്പത്തിക സ്രോതസ്സ്‌, തീവ്രവാദബന്ധം, മയക്കുമരുന്ന്‌ ബന്ധം എന്നിവയും മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മതപരിവര്‍ത്തനത്തിന്‌ ഇരയായവരുടെ വിശദവിവരങ്ങളുടെ റിപ്പോര്‍ട്ട്‌ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്‌.
ലോകത്തുള്ള അമുസ്ലീങ്ങളെയെല്ലാം ഇസ്ലാംമതത്തിലേക്ക്‌ നയിക്കുക എന്ന അടിസ്ഥാന തത്വത്തിന്റെ ഒരു ഭാഗം മാത്രമാണ്‌ ഈ ലൗ ജിഹാദ്‌. ഇസ്ലാമില്‍ ജിഹാദ്‌ പലതരത്തിലുണ്ട്‌. ശരീരം കൊണ്ടും, മനസ്സുകൊണ്ടും പണംകൊണ്ടുമൊക്കെ ജിഹാദ്‌ ചെയ്യാം. അതിലേറ്റവും ത്യാഗപൂര്‍ണമായ ജിഹാദാണ്‌ മതയുദ്ധത്തിലൂടെ ഇസ്ലാമിക വിപ്ലവം നടത്തുക എന്ന ജിഹാദ്‌. യുദ്ധത്തിലൂടെ ഇസ്ലാമിക വിപ്ലവം സ്ഥാപിച്ചാല്‍ മാത്രമേ മതം അല്ലാഹുവിന്റേത്‌ മാത്രമാക്കി തീര്‍ക്കാനാകുകയുള്ളൂ. അതൊരു ഇത്തിരി പ്രയാസമുള്ള കാര്യമാണെന്ന്‌ തിരിച്ചറിയുന്നതുകൊണ്ടായിരിക്കാം മതയുദ്ധത്തില്‍ മാറ്റം വരുത്തി ലൗ ജിഹാദാക്കിമാറ്റാന്‍ കാരണമെന്ന്‌ തോന്നുന്നു. ഇസ്ലാമിക വിപ്ലവം സാധ്യമായാലെ പൊതുജനങ്ങളെയെല്ലാം ഇസ്ലാമികവല്‍ക്കരിക്കാനാകുകയുള്ളൂ. ആ ഭരണത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ മതനികുതി (ജസിയ) കൊടുക്കേണ്ടിവരും. അവര്‍ക്ക്‌ രണ്ടാം തരം പൗരന്മാരായി മാത്രമേ ജീവിക്കാനാകൂ. മാത്രമല്ല ഭരണത്തിലവര്‍ക്ക്‌ പങ്കാളിയാകാനും അര്‍ഹതയില്ല. മുസ്ലീങ്ങള്‍ക്കാകട്ടെ അന്യമതത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്താല്‍ തലപോയതുതന്നെ. ആര്‍ക്കും ഇസ്ലാമിലേക്ക്‌ വരാം. ഇസ്ലാമില്‍ നിന്നാര്‍ക്കും പുറത്തുപോകാന്‍ പാടില്ല. ഒരു ജനാധിപത്യസമൂഹത്തില്‍ ഇത്തരം നിയമങ്ങള്‍ പ്രായോഗികമാക്കാന്‍ പ്രയാസമാണെന്ന്‌ കണ്ടത്‌ കൊണ്ടായിരിക്കാം ജിഹാദിന്‌ പുതിയൊരു മാനം കണ്ടെത്തി ലൗ ജിഹാദാക്കി മാറ്റിയതെന്ന്‌ തോന്നുന്നു.

എല്ലാ മതവിഭാഗങ്ങള്‍ക്കുമിവിടെ മതപരിവര്‍ത്തന പാഠശാലകളുണ്ട്‌. അതിന്‌ തുടക്കം കുറിച്ചത്‌ മുസ്ലീങ്ങളാണ്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സൗദിയില്‍ നിന്നെത്തിയ മാലിക്കുദ്ദീനാറും സംഘവും തമ്പടിച്ചത്‌ കൊടുങ്ങല്ലൂരിലാണ്‌. അന്ന്‌ തുടങ്ങിയതാണ്‌ ഈ മതപരിവര്‍ത്തന പരിപാടികള്‍. പിന്നീട്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ സ്ഥാപിച്ച മ ഊനത്തില്‍ ഇസ്ലാം സഭയാണതിന്റെ കേന്ദ്രമായത്‌. അതുപോലെ 1498-ല്‍ കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസ്‌ കപ്പിത്താനായ വാസ്ഗോഡി ഗാമ മുതല്‍ പിന്നീട്‌ വന്ന അല്‍ബുക്കര്‍ക്ക്‌ വരെയുള്ളവര്‍ ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം അടിച്ചേല്‍പ്പിക്കാനാണ്‌ ശ്രമിച്ചത്‌. അതിനുശേഷം ഇംഗ്ലീഷുകാര്‍ നിരവധി ക്രൈസ്തവ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. ഇതിനെ തുടര്‍ന്നാണ്‌ 1922-ല്‍ കോഴിക്കോട്‌ കേന്ദ്രമാക്കി രൂപീകരിച്ച ആര്യ സമാജത്തിലൂടെ ഹിന്ദുമതത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്യാനും നടപടി തുടങ്ങിയത്‌. എന്നാലിവയുടെ പ്രവര്‍ത്തനവും ലക്ഷ്യവും മാര്‍ഗവുമൊക്കെ വ്യത്യസ്തമാണ്‌.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ്‌ ദ്വൈവാരിക (1-10-09) പ്രസിദ്ധീകരിച്ച ‘മതം മാറ്റത്തെ പേടിക്കുന്നതെന്തിന്‌’ എന്ന ശീര്‍ഷകത്തില്‍ വന്ന ലേഖനത്തില്‍ അവരുടെ ലക്ഷ്യവും മാര്‍ഗവും വിവരിക്കുന്നതിങ്ങനെയാണ്‌. ‘യുവാക്കളാണ്‌ ഇസ്ലാം മതം സ്വീകരിച്ചതെങ്കില്‍ തീവ്രവാദപ്രവര്‍ത്തനത്തിന്‌, യുവതികളാണെങ്കില്‍ ലൗ ജിഹാദ്‌. ഈ പ്രചരണം വളരെ ആസൂത്രിതമായ ഗൂഢപദ്ധതിയാണ്‌. ഇവിടെ പോലീസും ചില മാധ്യമങ്ങളും നീതിപീഠങ്ങള്‍ പോലും ചില തല്‍പരകക്ഷികളുടെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന ഉപകരണങ്ങളായി മാറുന്നു. ഇസ്ലാം ആശ്ലേഷിക്കുമ്പോള്‍ അതില്‍ മാത്രം അസഹിഷ്‌ണുതയുണ്ടാവുകയും അത്‌ തടയിടാന്‍ ശ്രമം നടത്തുകയും ചെയ്യുന്നത്‌ ദുഷ്ടലാക്കാണ്‌. ഹിന്ദുഫാസിസ്റ്റുകളുടെ വെറും ഇരകളാണ്‌ മുസ്ലീങ്ങള്‍. എന്നിട്ടും ഞങ്ങളാണത്രേ ആക്രമണകാരികള്‍. ഹിന്ദുഫാസിസ്റ്റുകളുടെ ആക്രമണത്തെ പ്രതിരോധിക്കല്‍ മാത്രമാണ്‌ ഞങ്ങളുടെ ലക്ഷ്യം. മറ്റുള്ള മതവിഭാഗങ്ങള്‍ ചെയ്യുന്നതുപോലുള്ള മതപരിവര്‍ത്തനങ്ങള്‍ മാത്രമേ ഞങ്ങളും നടത്തുന്നുള്ളൂ. എന്നാല്‍ ഹിന്ദുഫാസിസ്റ്റുകള്‍ ഇസ്ലാമിലേക്ക്‌ വരുന്നവരെ വേട്ടയാടി ആക്രമിക്കുകയാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. ഇസ്ലാമിക ദര്‍ശനങ്ങളുടെ ഔന്നത്യത്തെ പഠനവിധേയമാക്കി പൂര്‍ണമായ തിരിച്ചറിവിലൂടെ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം ലോകാടിസ്ഥാനത്തില്‍ വളരുകയാണ്‌. ഇത്‌ തിരിച്ചറിഞ്ഞ ശത്രുക്കളാണ്‌ അടിസ്ഥാനരഹിത വാര്‍ത്തകള്‍ പടച്ചുവിടുന്നത്‌.

ഇവരുടെ വാദങ്ങളൊക്കെ കേട്ടാല്‍ തോന്നും അവരെല്ലാം പച്ചപ്പാവങ്ങളാണെന്ന്‌! മാത്രമല്ല ലൗ ജിഹാദ്‌ പ്രവര്‍ത്തനം തന്നെ ജനാധിപത്യമൂല്യങ്ങള്‍ മാനിച്ചുകൊണ്ടുള്ള മതപരിവര്‍ത്തനമേ ഇവിടെ നടക്കുന്നുള്ളൂ എന്നും കാണാം. അവരുടെ അവകാശവാദം പോലെ ലോകാടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ വളര്‍ന്ന്‌ വളര്‍ന്ന്‌ വര്‍ധിച്ചിരുന്നെങ്കില്‍ ഈ ഭൂലോകത്തെല്ലാം എന്നോ ഇസ്ലാമിക സാമ്രാജ്യം തന്നെ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു എന്ന്‌ തോന്നിപ്പോകും. മുസ്ലീം സമുദായത്തില്‍നിന്ന്‌ മതംമാറി അന്യമതസ്ഥരുമായി വിവാഹബന്ധം സ്ഥാപിച്ചവരെ ഒരു ചുക്കും എന്‍ഡിഎഫുകാര്‍ ചെയ്തിട്ടില്ലെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്‌. അതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്‌ മഞ്ചേരി യൂണിറ്റി കോളേജില്‍ പഠിച്ചിരുന്ന മുസ്ലീം പെണ്‍കുട്ടിയായ തസ്നി ബാനുവിന്റെ കഥയാണ്‌. യുക്തിവാദിയായിതീര്‍ന്ന തസ്നി മറ്റൊരു യുക്തിവാദിയായ നാസറിനോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ രക്ഷിതാക്കള്‍ അവളെ വീട്ടുതടങ്കലിലാക്കുകയാണ്‌ ചെയ്തത്‌. അവിടെനിന്ന്‌ രക്ഷപ്പെട്ട്‌ യുക്തിവാദി നേതാവായ ജബ്ബാര്‍ മാഷുടെ മലപ്പുറത്തുള്ള വീട്ടില്‍ അവള്‍ അഭയം തേടി എത്തുകയുണ്ടായി. ഇതറിഞ്ഞ രക്ഷിതാവ്‌ എന്‍ഡിഎഫിന്റെ പ്രവര്‍ത്തകരെ കൂട്ടിയാണ്‌ ജബ്ബാര്‍ മാഷിന്റെ വീടാക്രമിച്ച്‌ തസ്നിയെ കൊണ്ടുപോയത്‌. അവര്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുക്കുകയും ചെയ്തു. ഒടുവില്‍ നാസറിന്‌ അവളെ കിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു. ഈ സംഭവം നടക്കുന്നത്‌ ഒരു ഇസ്ലാമിക ഭരണത്തിലായിരുന്നെങ്കില്‍ ഇന്നവര്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല.

പ്രസിദ്ധ എഴുത്തുകാരി മാധവിക്കുട്ടി മതംമാറി സുരയ്യ ആയതിനെ തുടര്‍ന്ന്‌ അവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കുകയാണ്‌ ഹിന്ദുഫാസിസ്റ്റുകള്‍ ചെയ്തതെന്നാണ്‌ മറ്റൊരു ആരോപണം. സത്യത്തില്‍ ലൗ ജിഹാദിന്റെ മറ്റൊരു ഇരയായിരുന്നു മാധവിക്കുട്ടി. അവരുടെ മതംമാറ്റത്തിന്‌ ദാര്‍ശനികമായ ഒരടിത്തറയുമില്ല. മറിച്ച്‌ പ്രലോഭനം മൂലം തോന്നിയ ഒരു പ്രേമത്തെ തുടര്‍ന്നുണ്ടായ ഒരു ചതിയുടെ അനുഭവമാണത്‌. ആ സംഭവത്തെക്കുറിച്ച്‌ മാധവിക്കുട്ടി പറയുന്നത്‌ നോക്കുക. “ഞ്ഞാന്‍ ഞാന്‍ തന്നെയായിരുന്നു കുറേക്കാലം. അപ്പോള്‍ കുറച്ച്‌ പ്രേമമൊക്കെ വന്നു. കുറച്ചുകാലമായി വിധവയായി ജീവിക്കുന്നു. അങ്ങിനെയിരിക്കുമ്പോള്‍ സ്നേഹം തരാമെന്ന്‌ ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലേ? അയാളെ വിശ്വസിച്ചു. പെണ്ണിന്‌ എപ്പോഴും ഒരു രക്ഷകന്‍ വേണം. അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിന്‌ വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാകില്ലെ? എങ്കിലും അയാളൊരു ഭീരുവായിരുന്നു. ഞാന്‍ കാണിച്ച ധൈര്യം അയാള്‍ കാണിച്ചില്ല. എന്നെപ്പോലെ ധീരയായ ഒരു പെണ്ണിന്‌ ഒരു ഭീരുവിനെ സ്നേഹിക്കാന്‍ കഴിയുമോ? അയാള്‍ ഭീരുവാണെന്നറിഞ്ഞാപ്പിന്നെ എന്ത്‌ പ്രേമം. ഞാനയാളെ സ്വതന്ത്രനാക്കി. ഞാനും സ്വതന്ത്രയായി. ഇനി വേഷമുണ്ട്ബാക്കി. എന്റെ മുടിയൊക്കെ നരച്ചു. ഇപ്പൊ ഈ നരയൊന്നും പുറത്ത്‌ കാണില്ല. മതമെന്ന്‌ പറയുന്നത്‌ പുരോഹിതന്മാര്‍ക്ക്‌ ജീവിക്കാന്‍ വേണ്ടിയുള്ള വഴിയാണ്‌. ദൈവത്തിനെ അടുത്ത്‌ പരിചയപ്പെടാന്‍ പിന്നെന്തിന്‌ മതം? റോട്ടറി ക്ലബ്‌, ലയണ്‍സ്‌ ക്ലബ്‌ എന്നൊക്കെ പറയില്ലെ. അതുപോലെയേയുള്ളൂ മതവും. മുപ്പത്‌ കൊല്ലമായി ഞാന്‍ അമ്പലത്തില്‍ പോയിട്ട്‌. ഇപ്പോള്‍ നമസ്കരിക്കാറുമില്ല. ഞാനിപ്പോള്‍ നോവലെഴുതുന്നുണ്ട്‌. അത്‌ മുസ്ലീം സ്ത്രീ എഴുതാന്‍ പാടില്ലാത്തതാണ്‌. അതുകൊണ്ട്‌ ചിലപ്പോള്‍ അവരെന്നെ പുറത്താക്കും. പുറത്താക്കട്ടെയെന്ന്‌ വിചാരിച്ചുതന്നാ എഴുതുന്നത്‌. അതെഴുതുമ്പോള്‍ ഞാന്‍ പഴയ മാധവിക്കുട്ടിയാ. കുറേ സത്യങ്ങളിനിയും ലോകത്തോട്‌ വിളിച്ചുപറയാനുണ്ട്‌. ഏതായാലും ഒരു മതം സ്വീകരിച്ചു. പാവം മുസ്ലീങ്ങളെ എന്തിനാ ഇനി വേദനിപ്പിക്കുന്നത്‌? സുരയ്യ ഞങ്ങളെവിട്ടെന്ന്‌ പറയില്ലെ? പാവല്ലെ?” (16-1-2005 മാതൃഭൂമി വാരാന്തപ്പതിപ്പ്‌). ഇങ്ങനെ സത്യങ്ങള്‍ വിളിച്ചുപറയുന്ന ഒരാള്‍ക്കും ഇസ്ലാമില്‍ സ്ഥാനമുണ്ടാകില്ലെന്നാണ്‌ നിയമം അനുശാസിക്കുന്നത്‌. അവര്‍ പൂനയില്‍ ജീവിച്ചതും മരണപ്പെട്ടതും അങ്ങനെയാണ്‌.

എന്നിട്ടും അവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ ഭീഷണി രൂപത്തില്‍ സമീപിച്ചവരാണ്‌ പൂനയിലെ മുസ്ലീം ജമാഅത്തുകാര്‍. പൂനയിലെ വൈകുണ്ഠം ശ്മശാനത്തില്‍ സംസ്കരിക്കാനുള്ള മക്കളുടെ തീരുമാനം അട്ടിമറിച്ചതങ്ങനെയാണ്‌. അവരെ ധിക്കരിച്ചാലുണ്ടാകാന്‍ പോകുന്ന കോണ്‍സിക്വന്‍സ്‌ മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം അവര്‍ കീഴടങ്ങിയത്‌. മതം സാള്‍ഡ്‌ രോഗം പോലെ വിഷലിപ്തമാണെന്ന്