Friday, November 6, 2009

ലൗജിഹാദും മതേതര മൗനവും

രതീഷ്‌.എ.വി.കമ്പില്‍


സര്‍വമതങ്ങളോടും സമാനമായ ആദരവ്‌ ഉണ്ട്‌ എന്നു ഞാന്‍ പറയുമ്പോള്‍ അതിന്‌ സ്വന്തം വിശ്വാസത്തോടും ബഹുമാനമുണ്ടാവുമെന്ന കാര്യം നിങ്ങള്‍ മറന്നുപോയി.

എന്റെ കുഞ്ഞുങ്ങള്‍ വേണ്ടത്ര വിശ്വാസം കൂടാതെ പൂര്‍വ്വിക മതംവിട്ട്‌ മറ്റൊന്നിലേക്ക്‌ പോകുന്നത്‌ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നതില്‍നിന്നും എന്റെ മതവിശ്വാസം വിലക്കുന്നു. ആത്മീയമായ ഒരു ചോദനയും കൂടാതെ കേവലമായ ഭൗതികലാഭങ്ങള്‍ വാരിയെറിഞ്ഞ്‌ എന്റെ കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്ന നിങ്ങളോടെനിക്ക്‌ ഒട്ടും ആദരവില്ല-ഗാന്ധിജി, ഹരിജന്‍, 1942 മാര്‍ച്ച്‌ 29.

മനുഷ്യന്റെ ഇഹപരസൗഖ്യമാണ്‌ മതങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന വാദത്തിന്‌ മതങ്ങളോളം തന്നെ പഴക്കമുണ്ട്‌. മതം വിഭാവനം ചെയ്യുന്നത്‌ സ്നേഹവും സമാധാനവുമാണെന്ന വായ്ത്താരികള്‍ സാമൂഹികാന്തരീക്ഷത്തില്‍ മുഖരിതമാകുമ്പോള്‍ സ്വാഭാവികമായും ചിലര്‍ ആ വഴികളിലൂടേയും സഞ്ചരിച്ചെന്നുവരാം. എന്നാല്‍ സെമിറ്റിക്‌ മതങ്ങള്‍ തെളിച്ചവഴികളിലൂടെ കടന്നുചെല്ലുമ്പോള്‍ കാല്‍പൊള്ളുന്ന സത്യാന്വേഷി പലപ്പോഴും മതമെന്ന ചതുപ്പുനിലങ്ങളില്‍ ആഴ്‌ന്നുപോകുന്ന കാഴ്ച ചുറ്റിലും കണ്ണോടിച്ചാല്‍ കാണാന്‍ കഴിയും.

ലൗജിഹാദ്‌ എന്ന പുത്തന്‍ ഇസ്ലാമിക കുതന്ത്രം ഇന്ന്‌ വ്യാപകമായി നടപ്പിലാക്കപ്പെടുകയാണ്‌. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ഏതു ഹീനമാര്‍ഗ്ഗവുമുപയോഗിച്ച്‌ നശിപ്പിക്കുകയും അതുവഴി അവരുടെ കുടുംബാംഗങ്ങളെതന്നെ മാനസികമായും മറ്റും തകര്‍ക്കുകയും ചെയ്യുക എന്ന പ്രവണത സാര്‍വത്രികമാവുകയാണ്‌. ചാരിത്ര്യശുദ്ധിക്കും കുടുംബ പാരസ്പര്യത്തിനും പരമപ്രാധാന്യം കല്‍പിച്ചുപോരുന്ന ഹിന്ദുസമൂഹത്തെ ശിഥിലീകരിക്കാന്‍ ഏറ്റവും നല്ലമാര്‍ഗ്ഗം അവരുടെ സ്ത്രീകളെ വഴിപിഴപ്പിക്കുകയാണെന്നും അങ്ങനെ ചതിയിലൂടെ മതംമാറ്റി ഒരുവര്‍ഷത്തിനുള്ളില്‍ ഒരു കുട്ടിയെ എന്ന തോതില്‍ (ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടിയെ ജനിപ്പിക്കാന്‍ ഭര്‍ത്താവിന്‌ കഴിഞ്ഞില്ലെങ്കില്‍ ആ ദൗത്യം മറ്റുള്ളവര്‍ ഏറ്റെടുത്തെന്നും വരാം) നാലുവര്‍ഷംകൊണ്ട്‌ നാലുകുട്ടികളെ ഹിന്ദുയുവതിയുടെ ഗര്‍ഭപാത്രത്തിലൂടെ ഉല്‍പാദിപ്പിക്കുക എന്നതാണ്‌ സാഹോദര്യമതത്തിന്റെ പേരില്‍ നടപ്പിലാക്കപ്പെടുന്നത്‌. സ്കൂള്‍തലം തൊട്ട്‌ ഐടി മേഖലകളിലും മറ്റു ഉന്നതവിദ്യാഭ്യാസ വിഭാഗങ്ങളിലും കടകളില്‍ ജോലി ചെയ്യുന്നവരുമുതല്‍ സാധാരണ വീട്ടമ്മമാര്‍വരെ ഈ ക്രൂരതയുടെ ഇരകളായി മാറിയിട്ടുണ്ടെന്ന്‌ മാത്രമല്ല പിന്നീടവരെ സ്വന്തം രക്ഷിതാക്കളുമായി യാതൊരുതരത്തിലും ബന്ധപ്പെടാനാവാത്തവിധം രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കുകയും രാജ്യദ്രോഹ-അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്യുന്നു.

മാസങ്ങള്‍ക്കുമുമ്പ്‌ കൊച്ചിയിലെ പെണ്‍വാണിഭകേന്ദ്രത്തില്‍നിന്ന്‌ പോലീസ്‌ പിടികൂടിയ മുസ്ലീം പെണ്‍കുട്ടികളില്‍ പലരും ഇങ്ങനെ മതംമാറ്റപ്പെട്ട ഹിന്ദുവിഭാഗങ്ങളില്‍ പെടുന്നവരായിരുന്നു എന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യസ്നേഹികള്‍ക്കുമുമ്പില്‍ ചോദ്യചിഹ്നങ്ങള്‍ ഉയര്‍ത്തുന്നു.

ഇപ്പോള്‍ വ്യാപകമായി ഇന്റര്‍നെറ്റുകളിലും മൊബെയില്‍ ഫോണുകളിലും അശ്ലീലരംഗങ്ങള്‍ പടരുന്നതിന്റെ പിന്നിലും മതഭീകരശക്തികളാണെന്ന്‌ പോലീസ്‌ അധികാരികള്‍ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. സ്നേഹം നടിച്ച്‌ ശാരീരികമായി ഉപയോഗിച്ചതിനുശേഷം അവരറിയാതെ അത്തരം രംഗങ്ങള്‍ അതേപടി പ്രചരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പെണ്‍കുട്ടികളുടെ പേരും നാടും കൃത്യമായി അതില്‍ രേഖപ്പെടുത്തുകയും ചെയ്യും. പുത്തന്‍ കാമുകന്മാരുടെ ചതിക്കുഴിയില്‍ അറിഞ്ഞൊ അറിയാതെയോ ചാടുന്നവര്‍ക്ക്‌ സര്‍വ്വതും നഷ്ടപ്പെടുമ്പോള്‍ മാത്രമേ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളൂ. അപ്പോഴേക്കും എല്ലാം വൈകിയിരിക്കും. ഇങ്ങനെ ആയിരക്കണക്കിന്‌ യുവതികള്‍ കേരളത്തില്‍ മാത്രം ഭീകരവാദികളാല്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഏറെ ദുഃഖകരമായ ഒരു കാര്യം ഇതുപോലെ വിവാഹം ചെയ്യപ്പെട്ടവര്‍ പിന്നീട്‌ അപ്രത്യക്ഷരാകുന്നു എന്നതാണ്‌. കുടുംബജീവിതം നയിക്കുകയല്ല മറിച്ച്‌ ഭര്‍ത്താവിന്റേയോ കൂട്ടാളികളുടേയോ അടുക്കളക്കാരിയാകാനോ വെപ്പാട്ടിമാരായി ജന്മം തുലക്കുവാനോ ആണ്‌ അവരുടെ വിധി.

പത്തനംതിട്ടയിലെ സെന്റ്‌ ജോണ്‍സ്‌ കോളേജിലെ രണ്ട്‌ എംബിഎ വിദ്യാര്‍ത്ഥിനികളുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദുസമൂഹത്തെ ഒരു പുനര്‍വിചിന്തനത്തിനു പ്രേരണയേകി എന്നത്‌ ശുഭോദര്‍ക്കമാണ്‌. എന്‍ഡിഎഫും പിഡിപിയും മാത്രമല്ല ഇവിടെ വില്ലന്‍ വേഷത്തിലെത്തിയത്‌. മതേതരക്കാരെന്ന്‌ സ്വയമവകാശപ്പെടുന്ന മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്‌എഫ്‌ ന്റെ പത്തനംതിട്ട ജില്ലാ നേതാവായ ഷഹന്‍ഷ ആയിരുന്നു രണ്ടുപെണ്‍കുട്ടികളേയും വഴിപിഴപ്പിച്ചത്‌. എന്നാല്‍ നിരവധിപേര്‍ ഇയാളുടെ ഇരകളായിത്തീര്‍ന്നിട്ടുണ്ട്‌ എന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെടുന്ന രണ്ടു വിദ്യാര്‍ത്ഥിനികളേയും പോപ്പുലര്‍ ഫ്രണ്ടെന്ന ഇന്ത്യന്‍ താലിബാനിയുടെ സഹായത്തോടെ മതംമാറ്റുകയും ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക്‌ വിധേയയാക്കുകയും ഉണ്ടായി. കാസര്‍ഗോഡ്‌ ഉപ്പളക്കാരനായ മറ്റൊരു കാമുകന്റെ വഞ്ചനയില്‍പ്പെട്ട്‌ ഇസ്ലാംമതം സ്വീകരിക്കാന്‍ മതംമാറ്റ കേന്ദ്രത്തിലെത്തിയ ഒരു യുവതിയെ അവിടെയുണ്ടായിരുന്ന ഉസ്താദും വിദ്യാര്‍ത്ഥികളും അരിവെപ്പുകാരുംവരെ ചേര്‍ന്ന്‌ ക്രൂരമായി നശിപ്പിക്കുകയുണ്ടായി. അങ്ങനെ ബലാല്‍സംഗത്തിലൂടെയും ജിഹാദ്‌ നടപ്പാക്കാമെന്നവര്‍ തെളിയിച്ചു.

ലൗ ജിഹാദ്‌ എന്ന പദപ്രയോഗം ഇസ്ലാമികവിരുദ്ധമാണെന്നും അത്‌ സംഘപരിവാറിന്റെ സൃഷ്ടി ആയതിനാല്‍ കോടതി അത്‌ ഉപയോഗിക്കരുതെന്നും ചിലര്‍ ആവശ്യപ്പെടുകയുണ്ടായി. ജിഹാദ്‌ എന്നത്‌ ആത്മസംസ്കരണത്തിന്റെ ഭാഗമാണെന്നും പുത്തന്‍ വ്യാഖ്യാനം നല്‍കുന്നവര്‍ എന്തുകൊണ്ട്‌ ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നില്ല? പേരിന്‌ അപലപിച്ചതൊഴിച്ചാല്‍ എല്ലാ മുസ്ലീംസംഘടനകളും ഇത്തരം നടപടികളെ നിഗൂഢമൗനത്തില്‍ പൊതിഞ്ഞ്‌ സ്വാഗതം ചെയ്യുകയാണ്‌ എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. അല്ലെങ്കില്‍, ലൗജിഹാദ്‌ അനിസ്ലാമികമാണെങ്കില്‍ ഇരകളായിത്തീര്‍ന്ന യുവതികളുടെ നിജസ്ഥിതി അന്വേഷിച്ച്‌ സമൂഹത്തെയോ പോലീസിനേയോ അറിയിക്കേണ്ടതായിരുന്നു. പത്തുംനൂറുമല്ല ആയിരക്കണക്കിന്‌ യുവതികള്‍ തീവ്രവാദികളാല്‍ മതസ്ഥാപനങ്ങളില്‍ വെച്ച്‌ ഇവ്വിധത്തിലുള്ള മതംമാറ്റപ്രക്രിയകള്‍ക്ക്‌ വിധേയരാവുമ്പോള്‍ മറ്റുമതസംഘടനകളൊന്നും അറിഞ്ഞതേയില്ല എന്നുകരുതാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്‌. ഈ ഒത്തുകളിയില്‍ എല്ലാവരും പങ്കുകാരാണ്‌ എന്ന ജനങ്ങളുടെ സംശയത്തെ ഇത്‌ ബലപ്പെടുത്തുന്നു.

ലൗജിഹാദിന്റെ പിന്നിലുള്ളവര്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ അല്ല എന്ന പതിവുസോപ്പുവെള്ളത്തില്‍ മിക്ക മതനേതാക്കളും കൈകഴുകിയിട്ടുണ്ട്‌. അക്രമവും തീവ്രവാദവും യഥാര്‍ത്ഥവിശ്വാസികള്‍ക്കന്യമാണ്‌ എന്നും പറയുകയുണ്ടായി. ഇസ്ലാമിലെ ഒറിജിനലും വ്യാജനും ഏതാണെന്ന കാര്യത്തില്‍ അഭിപ്രായസമന്വയത്തിലെത്തുകയാണാദ്യം വേണ്ടത്‌. ചുരുങ്ങിയപക്ഷം ജിഹാദ്‌, കാഫിര്‍, തീവ്രവാദം എന്നീ വിവാദവിഷയങ്ങളിലെങ്കിലും. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പാറ്റ്നയിലെ ഖുദാബക്ഷ്‌ ലൈബ്രറിയുടെ ഡയറക്ടര്‍ ആബിദ്‌ റിസാബദര്‍ കാഫിര്‍ എന്ന പദം പുനഃപരിശോധിക്കണമെന്ന വാദമുന്നയിച്ചപ്പോള്‍ മതത്തെ തൊട്ടുകളിക്കുന്നു എന്നുംപറഞ്ഞ്‌ അദ്ദേഹത്തെ കടിച്ചുകീറാന്‍ മത്സരിക്കുകയായിരുന്നു എല്ലാവരും. അവരുടെ മുന്‍നിരയില്‍ പുരോഗമനം അവകാശപ്പെടുന്നവര്‍ ആയിരുന്നു എന്നതാണ്‌ ഏറെ വിചിത്രം.

"അള്ളാഹുവിലും അന്ത്യനാളുകളിലും വിശ്വസിക്കാത്ത, അള്ളാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയതിനെ നിഷിദ്ധമാക്കാത്ത സത്യമതത്തെ സ്വന്തം മതമായി സ്വീകരിക്കാന്‍ കൂട്ടാക്കാത്ത വേദക്കാരോട്‌ യുദ്ധം ചെയ്യുവിന്‍. അവര്‍ വിനയപുരസരം കീഴടങ്ങിക്കൊണ്ട്‌ സ്വന്തം കരങ്ങളാല്‍ ജസിയ നല്‍കുന്നതുവരെ അവരോടു യുദ്ധം ചെയ്യുവിന്‍" എന്ന ഖുറാന്‍ നിര്‍ദ്ദേശം (9.29) തന്നെയാണ്‌ ലോകമെമ്പാടും ചോരപ്പുഴകളൊഴുക്കുവാനും അമുസ്ലീം പെണ്‍കുട്ടികളെ നിഷ്കരുണം വഴിപിഴപ്പിക്കുവാനും ജിഹാദികള്‍ക്ക്‌ പ്രേരണയായിത്തീരുന്നത്‌. എന്നാല്‍ ഇത്തരം വചനങ്ങള്‍ പ്രത്യേകസാഹചര്യങ്ങളില്‍ മാത്രമുണ്ടായതാണെന്ന്‌ പറയുന്നതോടൊപ്പംതന്നെ ഖുറാനിലെ ഓരോ വരികളും ദൈവികമാണെന്നും അതിനാല്‍ അത്‌ ലോകമുള്ള കാലത്തോളം പ്രസക്തമാണെന്നും മദ്രസതൊട്ട്‌ കര്‍ശനമായി പഠിപ്പിക്കുകയും ചെയ്യുന്നു. വൈരുദ്ധ്യാത്മകമായ ഇത്തരം നിലപാടുകളാണ്‌ ഇന്നുകാണുന്ന അപചയങ്ങള്‍ക്ക്‌ കാരണം. നിര്‍ഭാഗ്യവശാല്‍ അതുതിരിച്ചറിയാതെ ഈ രണ്ടുപ്രയോഗങ്ങളും ഒരേ ത്രാസിലിട്ട്‌ തൂക്കി നിലനിര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.

കേരളത്തില്‍ ലൗജിഹാദിന്റെ ഏറ്റവും വലിയ ഇര ആരാണെന്നു ചോദിച്ചാല്‍ നാലപ്പാട്ട്‌ തറവാട്ടിലെ പുറംവാതിലിലാണ്‌ ആ ചോദ്യം ചെന്നുമുട്ടുക. പ്രസംഗവേദികളിലെ ഗര്‍ജ്ജിക്കുന്ന ഒരുസിംഹത്തിന്റെ പ്രലോഭനങ്ങളില്‍ മയങ്ങി ഹിന്ദുപെണ്ണിനു സ്വാതന്ത്ര്യമില്ലെന്നും പറഞ്ഞ്‌ ഒരു സുപ്രഭാതത്തില്‍ മക്കനയിടുകയും പിന്നീട്‌ കാര്യങ്ങള്‍ പിടികിട്ടിയപ്പോള്‍ ഇപ്പോള്‍ എന്റെ മനസ്സില്‍ കൃഷ്ണനാണെന്നും പറഞ്ഞ്‌ പൂനയിലേക്ക്‌ വണ്ടികയറുകയും ഒടുവില്‍ പാളയം ഖബര്‍സ്ഥാനില്‍ കുഴിച്ചുമൂടപ്പെടുകയും ചെയ്ത കൃഷ്ണന്റെ രാധ തന്നെയാണ്‌ ജിഹാദി വലയില്‍ കുടുങ്ങിയ ഏറ്റവും വലിയ മത്സ്യം.

മഞ്ചേശ്വരം എംഎല്‍എയുടെ മകള്‍ ഒരു മുസ്ലീം യുവാവുമൊത്ത്‌ കറങ്ങിയതും ലൗജിഹാദിന്റെ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ഉന്നതരുടെ മക്കളെയാണ്‌ പ്രധാനമായും ഈ ജിഹാദികള്‍ ലക്ഷ്യംവെക്കുന്നതെന്നും ഇതിലൂടെ വെളിപ്പെടുന്നു. 2007 സെപ്തംബറില്‍ ദല്‍ഹിയില്‍ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന ഡോ.മധുമിതമിശ്രയെ വിദേശത്ത്‌ കൂടുതല്‍ ശമ്പളമുള്ള ജോലി ശരിയാക്കാമെന്നും പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ മതപരിവര്‍ത്തനത്തിനായി ബാംഗ്ലൂരിലെ തീവ്രവാദബന്ധമുള്ള രണ്ട്‌ മലയാളി എഞ്ചിനീയര്‍മാര്‍ ബാംഗ്ലൂരിലെതന്നെ മദ്രസയില്‍ മാസങ്ങളോളം പാര്‍പ്പിച്ച സംഭവവും ഇതോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഒടുവില്‍ മധുമിത തന്നെ ഇത്രയുംനാള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനമായിരുന്നുവെങ്കില്‍ ഞാന്‍ വരില്ലായിരുന്നു എന്ന്‌ അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിനുമുമ്പാകെ മൊഴി നല്‍കിയതോടെ ഇസ്ലാമിന്റെ മേന്മ തിരിച്ചറിഞ്ഞാണ്‌ മധുമിത മതംമാറിയതെന്ന കാമുകന്റേയും കൂട്ടാളിയുടേയും വാദം പൊളിയുകയാണുണ്ടായത്‌. ഇപ്പോള്‍ മതംമാറ്റത്തിനുവിധേയരായ ചിലരെക്കൊണ്ട്‌ താന്‍ സ്വമേധയാ ആണ്‌ പുതുമതം തെരഞ്ഞടുത്തതെന്നും ഇസ്ലാമിനെക്കുറിച്ച്‌ ആധികാരികമായി പഠിക്കുകയുണ്ടായതെന്നും വാര്‍ത്താ അഭിമുഖങ്ങളിലൂടെയും മറ്റും പറയിപ്പിക്കുകയുണ്ടായി. അവരുടെ അംഗവിക്ഷേപങ്ങളും സംസാരശൈലിയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ആരെയോ അവര്‍ ഭയപ്പെടുന്നുണ്ടെന്നു വ്യക്തം. ശരിക്കും വഴങ്ങാത്തവരുടെ രഹസ്യരംഗങ്ങള്‍ ക്യാമറകളിലാക്കി ഭീഷണിപ്പെടുത്തിയാണ്‌ ഇങ്ങനെ പറയിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും ആവശ്യമില്ല. ജിഹാദി റോമിയോകള്‍ കണ്ണിറുക്കുമ്പോള്‍ പെട്ടിയുമെടുത്ത്‌ പിന്നാലെ ഓടുന്ന 'തുള്ളിച്ചികള്‍' മാത്രമല്ല ഇത്തരത്തില്‍ ചളിക്കുളങ്ങളില്‍ ആഴ്‌ന്നു പോകുന്നത്‌. മാന്യവും മാതൃകാപരവുമായ ജീവിതം നയിക്കുന്ന കുടുംബിനികളും ഈ പട്ടികയില്‍പ്പെടും. കാസര്‍കോട്‌ ഒരു അദ്ധ്യാപികയെ പിന്തുടര്‍ന്ന്‌ എത്തി അവരുടെ വീടിന്‌ സമീപം ഒളിച്ചിരിക്കുകയായിരുന്ന ഒരു മുസ്ലീം യുവാവിനെ നാട്ടുകാര്‍ ഈ അടുത്തകാലത്ത്‌ പിടികൂടുകയുണ്ടായി. കുളിമുറിയിലേയും മറ്റും രംഗങ്ങള്‍ മൊബെയില്‍ ക്യാമറയിലൂടെ ഒപ്പിയെടുത്ത്‌ വ്യക്തിവിവരണങ്ങള്‍ സഹിതം പുറംലോകത്തെത്തിക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ അന്ന്‌ തകര്‍ക്കപ്പെട്ടത്‌. ഓരോ ഹിന്ദുസ്ത്രീയുടെമേലും ഈ മതവേതാളങ്ങളുടെ കഴുകന്‍ കണ്ണുകള്‍ പതിഞ്ഞു കഴിഞ്ഞു എന്നുസാരം. ലൗജിഹാദിനിരയായി ജീവനൊടുക്കിയ അമ്പലപ്പുഴയിലെ ജൂലി, വേണി, അനില എന്നിവരും പാലക്കാട്‌ കനകമ്പാറയ്ക്കടുത്തുവെച്ച്‌ കൊല്ലപ്പെട്ട അഞ്ജുഷയുംകണ്ണൂരിലെ പാപ്പിനിശ്ശേരിയില്‍ ആത്മഹത്യ ചെയ്ത വൃന്ദയുമെല്ലാം ജിഹാദി റോമിയോമാരുടെ ചെറിയ ഇരകള്‍ മാത്രമാണ്‌. ലൗ ജിഹാദിനെതിരെ എന്‍എസ്‌എസും എസ്‌എന്‍ഡിപി യോഗ നേതൃത്വവും മറ്റ്‌ സാമുദായിക സംഘടനകളും പ്രതികരിച്ചത്‌ ഇരുകയ്യുംനീട്ടി സ്വാഗതം ചെയ്യുകയാണ്‌ ഹിന്ദുസമൂഹം. ലൗ ജിഹാദ്‌ പോലുള്ള വഞ്ചനാത്മകമായ മതമാറ്റങ്ങളെ കാത്തലിക്‌ ബിഷപ്പ്‌ ജാഗ്രതാ സമിതി വിമര്‍ശിക്കുകയും കടുത്ത ആശങ്ക രേഖപ്പെടുത്തുകയുമുണ്ടായി. ഈ മനംമാറ്റം ആത്മാര്‍ത്ഥമാണെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ നൂറ്റാണ്ടുകളായി അനേകലക്ഷം ഹിന്ദുകുടുംബങ്ങളെ സമാനരീതിയില്‍ തന്നെ കണ്ണീരുകുടിപ്പിച്ച ചില ക്രിസ്ത്യന്‍ സഭകള്‍ ഇപ്പോഴും ഇത്തരം കുത്സിത ശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. എന്നാല്‍ ഏതാനും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റപ്പെടുകയും കുടുംബങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അസഹനീയത അവര്‍ക്ക്‌ അനുഭവപ്പെട്ടു. മുസ്ലീം-ക്രിസ്ത്യന്‍ തീവ്രവാദികളുടെ സംഘടിത പ്രവര്‍ത്തനഫലമായി ഇതിന്റെ നൂറിരട്ടി ആഴത്തിലുള്ള മുറിവുകളുമായി കഴിയുന്ന ഹിന്ദുസമൂഹത്തിന്റെ വേദന ഇപ്പോഴെങ്കിലും അവര്‍ തിരിച്ചറിയുമോ? ഇത്തരം പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ ഇന്നലെ കണ്ട അല്ലെങ്കില്‍ മിസ്‌ കോള്‍ ചെയ്തവന്റെ കൂടെ സുഖജീവിതം നയിക്കാം എന്നുകരുതി പുറപ്പെട്ടാല്‍ എത്തിപ്പെടുന്നത്‌ വേശ്യാലയങ്ങളിലോ തീവ്രവാദക്യാമ്പുകളിലെ വനിതാചാവേറായോ പോരാളികളുടെ കാമം ശമിപ്പിക്കാനുള്ള ഉപകരണമായോ മാറ്റപ്പെടാമെന്നോര്‍ക്കുക. അതുമല്ലെങ്കില്‍ പ്രണയാഭ്യര്‍ത്ഥനയുമായിവരുന്നവന്‌ എത്ര കാമുകിമാര്‍ വേറെ ഉണ്ടെന്നെങ്കിലും അന്വേഷിക്കുക. പെറ്റമ്മയേയും പ്രതീക്ഷകളോടെ വളര്‍ത്തിയ അച്ഛനേയും പുറന്തള്ളി പുതിയ പുയ്യാപ്ലയുടെ കൈപിടിക്കുന്നവര്‍ ഓര്‍ക്കുക. നാളെ കാലത്തിന്റെ തിരിച്ചടി നിങ്ങളെ കാത്തിരിക്കുന്നു.

No comments:

Post a Comment